ഒത്തിരിപ്പൂക്കളം തീര്‍ത്തു ഞാന്‍ ഭംഗിയില്‍
അതില്‍ ഞാന്‍ വിരിയ്‌ക്കാത്ത മലരുകളില്ലല്ലൊ
അതില്‍ ഞാന്‍ വരയ്‌ക്കാത്ത ചിത്രങ്ങളുമില്ലാ
നാട്ടുമുറ്റത്തുള്ള പൂക്കളം കാണുവാന്‍
ഓടി നടന്നു മടുത്തു മടങ്ങി ഞാന്‍
ഒന്നിലുമില്ലൊരു കൌതുകക്കാഴ്‌ചകള്‍
ഒന്നിനുമില്ലൊരു വര്‍ണ്ണ കുതൂഹലം
ചെമ്പരത്തികൊണ്ടു തീര്‍ത്ത ചില പൂക്കളം
ചമ്പകം മാത്രം നിരത്തിയ പൂക്കളം
മുക്കുറ്റികൊണ്ട് നിറച്ച ചിലപൂക്കളം
മുല്ലപ്പൂ മാത്രമൊരുക്കിയ പൂക്കളം
ഓരോ നിറത്തിനുമുണ്ടവകാശികള്‍
ഓരോമലരിനുപോലുമീ ദുര്‍ഗതി
മണ്ണിന്റെ ചാരുത പടരാത്ത മാനവ
മനസ്സിന്റെ മുറ്റത്തീ കവി തോറ്റുപോകുന്നു
മുത്തശ്ശിക്കഥയിലെ പൂക്കളങ്ങള്‍ തേടി
മുറ്റത്തു പൈതങ്ങളോടി നടക്കുമ്പോള്‍
മനസ്സിന്റെ മുറ്റത്തീ കവിതീര്‍ത്ത പൂക്കളം
മുറ്റത്തൊരുക്കാന്‍ തുടികൊട്ടി മാനസം




3 comments:
ഓണാശംസകള്‍......
മുത്തശ്ശിക്കഥയിലെ പൂക്കളങ്ങള്‍ തേടി
മുറ്റത്തു പൈതങ്ങളോടി നടക്കുമ്പോള്‍
മനസ്സിന്റെ മുറ്റത്തീ കവിതീര്‍ത്ത പൂക്കളം
മുറ്റത്തൊരുക്കാന്‍ തുടികൊട്ടി മാനസം
വരികള്‍ ഒത്തിരി ഇഷ്ട്ട്ടായി.. നന്‍മകള്‍ നേരുന്നു..
പ്രിയ കവിയുടെ ചിന്തകൾ നല്ല വരികളിലൂടെ വായനക്കാർക്ക് നല്ലൊരു പൂക്കളം തിർക്കുന്നുണ്ട്.മനസിന്റെ മുറ്റത്ത് ഇത്രക്കും ഭംഗിയായി പൂക്കളം തീർക്കുന്ന കവി എങ്ങിനെ?എവിടെ?എപ്പോൾ തോൽക്കും?
Post a Comment
അഭിപ്രായം രേഖപ്പെടുത്താം