Monday, July 27, 2015

വിനോദയാത്ര


വിനോദയാത്ര
പെരുന്നാള്‍ അവധിയില്‍ ഞങ്ങളൊരു വിനോദയാത്ര പോയി.കളിയും കാര്യവും ചിരിയും ചിന്തയുമുണര്‍‌ത്തുന്ന പരിപാടികള്‍ വിനോദയാത്രയെ ഏറെ ഹൃദ്യമാക്കി.
ശനിയാഴ്‌ച പുലര്‍‌ച്ചയ്‌ക്ക്‌ പുറപ്പെട്ടു തിങ്കളാഴ്‌ച്ച പുലര്‍‌ച്ചയ്‌ക്ക്‌ വീട്ടില്‍ തിരിച്ചെത്തി.ഷഫീക്കിന്റെ നേതൃത്വത്തില്‍ തിര ടീമും ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള തീരം ടീമും വിവിധ മത്സരങ്ങളില്‍ തീരവും തിരയും പോലെ മത്സര മികവു പ്രകടിപ്പിച്ചിരുന്നു.ഒടുവില്‍ തിര തീരത്തെ കീഴടക്കുമ്പോലെ അക്ഷരാര്‍‌ഥത്തില്‍ വിജയശ്രിലാളിതരായി.വാശിയേറിയ മത്സരത്തില്‍ മൂന്ന്‌ ഒന്നാം സ്ഥാനങ്ങളാണ്‌ ഷഫീക്കിന്റെ നേതൃത്വത്തിലുള്ള തിര കരസ്ഥമാകിയത്‌.മറ്റൊരു പ്രത്യേക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള തീരവും ശാന്തമായി.

കുട്ടിപ്പട്ടാളത്തിന്റെ സര്‍‌ഗസിദ്ധി സടകുടഞ്ഞെണീറ്റപ്പോള്‍ മത്സര രം‌ഗത്തിന്റെ ഹാവഭാവങ്ങള്‍‌ക്ക്‌ പുതിയ ചിറകുകള്‍ മുളച്ചു.മുഹമ്മദ്‌ സഫ്‌വാന്റെ ഖുര്‍‌ആന്‍ പാരായണവും അന്‍‌ഫാല്‍ അഷറഫിന്റെ ഉമ്മയെക്കുറിച്ചുള്ള പാട്ടും ഏറെ ആസ്വാദ്യകരമായിരുന്നു.ആദില്‍ അഷറഫിന്റെ ഗാനാലാപനം തല്‍‌സമയ സമ്മാനം നേടിയതോടെ ഓമനകളുടെ ഉത്സാഹത്തിമര്‍‌പ്പ്‌ പത്തിരട്ടി വര്‍‌ദ്ധിച്ചു.തുടര്‍‌ന്നു അദ്‌നാന്‍ യൂസഫും  മുഹമ്മദ്‌ സല്‍‌മാന്‍ ഷറഫുദ്ധീനും മുഹമ്മദ്‌ സഫ്‌വാന്‍ ഷറഫുദ്ധീനും തത്സമയ സമ്മാനത്തിന്‌ അര്‍‌ഹരായി.പിഞ്ചു കുഞ്ഞുങ്ങളായ മിന്‍‌ഹ ഷാഹീറും മയ്ഷ ഷഫീക്കും പരസ്‌പരം നോക്കി അത്‌ഭുതം കൂറിയിരുന്നു എന്നു പറഞ്ഞാല്‍ മത്സരക്കളത്തിന്റെ വീറും വാശിയും ഒരു പക്ഷെ ഊഹിക്കാന്‍ കഴിയുമായിരിക്കും.അമീന അസീസ്‌ ഒരു കഥ അവതരിപ്പിക്കാന്‍ ശ്രമിച്ചു പിന്‍‌വാങ്ങി.എന്നാല്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ വാചാലയായി.

ഉമ്മ തന്നയച്ച ഉച്ചഭക്ഷണം ഇഷ്‌ടപ്പെടാത്ത അവസ്ഥയില്‍ തിരിച്ച്‌ വീട്ടിലെത്തി പ്രതികരിക്കുന്ന വിഷയത്തെ ആസ്‌പദപ്പെടുത്തിയ നിമിഷ പ്രസം‌ഗം പങ്കാളിത്തം കുറഞ്ഞുപോയെങ്കിലും പങ്കെടുത്തവര്‍ വിളമ്പിയതിന്റെ പേരിലുള്ള ബഹളം ശാന്തമാക്കാന്‍ കഠിനയജ്ഞം നടത്തേണ്ടിവന്നു.ഒന്നാം സ്ഥാനം ഫാസില്‍ ഷംസുദ്ധീനും,രണ്ടാം സ്ഥാനം അന്‍‌സാര്‍ അസീസും, പ്രോത്സാഹന സമ്മാനം അമീന അസീസും, മുഹമ്മദ്‌ സല്‍‌മാനും, അജ്‌മല്‍ ഷം‌സുദ്ധീനും  നേടി.തിര ടീമിനെ ഊര്‍‌ജസ്വലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഷഫ്‌ന അഷറഫ്‌ പ്രത്യേക പാരിതോഷികം കരസ്ഥമാക്കി. മൂന്നു വയസ്സുകാരായ അംന അഷറഫും, അമീന്‍ യൂസഫും ഒന്നര വയസ്സുകാരിയായ ഐഷ ഷറഫുദ്ധീനും,  അഞ്ചു വയസ്സുകാരനായ ആദില്‍ അഷറഫും പ്രത്യേക പരിഗണനക്കും പ്രശം‌സക്കും അര്‍‌ഹരായി.

വിനോദയാത്രയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കാന്‍ നല്‍‌കപ്പെട്ട അവസരം അന്‍‌സാര്‍ അസീസും ഷജീല ഷറഫുദ്ധീനും അതിമനോഹരമായി ഉപയോഗപ്പെടുത്തി.അമീനമോള്‍ ഏറെ വാചലയായതും ശ്രദ്ധേയമായിരുന്നു.ഇവര്‍ പറഞ്ഞതു തന്നെയാണ്‌ ഞങ്ങള്‍ക്കും എന്നു പറഞ്ഞു മറ്റുള്ളവര്‍ വളരെ സമര്‍ഥമായി ഒഴിഞ്ഞു നിന്നു.

ബഹളമയമെങ്കിലും ആസ്വാദ്യകരമായ കലാവിരുന്നിന്‌ ക്ഷമാപൂര്‍‌വം കാഴ്‌ചക്കാരായ ഷം‌സുദ്ധീന്‍,യൂസഫ്‌,അഷറഫ്‌,ഷറഫുദ്ധീന്‍,ഷഫീഖ്‌, ഹലീമ ബക്കര്‍, സീനത്ത്‌ ഷം‌സുദ്ധീന്‍, ഷംല യൂസഫ്‌,സുല്‍‌ഫിത്ത്‌ അഷറഫ്‌,റഹ്‌മത്ത് ഷഫീഖ്‌,മുനീറ ഷാഹിര്‍,ഹിബ അസീസ്‌,ഫാത്തിമ മുസ്‌തഫ,നസ്‌റിന്‍ യൂസഫ്‌,ഷറിന്‍ യൂസഫ്‌,കുത്സു ഷംസുദ്ധീന്‍,ഷജീല ഷറഫുദ്ധീന്‍,ഹമദ്‌ അസീസ്‌,അബിയാന്‍ അഷറഫ് എന്നിവരെ പ്രത്യേകം സത്‌കരിക്കും.പ്രസ്‌തുത ചടങ്ങില്‍ മറ്റു സമ്മാനാര്‍‌ഹരും കുടും‌ബാം‌ഗങ്ങളും ക്ഷണിക്കപ്പെടും.