ഉപ്പു പുരണ്ട ചിത്രവും ചരിത്രവും
സാല, സ്റ്റല്ല എന്നത് രണ്ട് ശുനകന്മാരുടെ പേരുകളാണ്. നായ്ക്കളെ കുറിച്ച് നന്ദിയുടെ പര്യായ പദങ്ങളെന്ന മട്ടില്‍ പോലും എഴുത്തുകാര്‍ ഇവ പ്രയോഗിക്കാറുണ്ട്. ഒരു തെരുവുപട്ടി എടുത്തുകൊണ്ടു വന്ന ചോരക്കുഞ്ഞ് വളര്‍ന്നു ബാല്യം പിന്നിട്ട വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു. നന്ദിയുള്ള ഈ വര്‍ഗത്തെ കുറിച്ച് നല്ല അനുഭവമുള്ളതിനാല്‍ പ്രത്യേകിച്ചൊരു അത്ഭുതവും ഈ വാർത്തയിൽ തോന്നിയില്ല.
എൺപതുകളിലാണ് ഖത്തറില്‍ എത്തിയത്. ജോലിയും മറ്റും ശരിയാകാന്‍ വീണ്ടും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1980 ഫെബ്രുവരി 15 മുതല്‍ രണ്ട് വര്‍ഷം കഴിച്ചുകൂട്ടിയത് ഖത്തറിന്റെ വടക്കേ അറ്റത്തെ ഒരു തുരുത്തിലായിരുന്നു. റുവൈസ് സിറ്റിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ഒരു പുരാതന കടലോര ജനവാസ കേന്ദ്രം. ഇവിടെയാണ് എൺപതുകളിലെ കൃഷിവകുപ്പ് മന്ത്രിയുടെ കടലോര സുഖവാസ സ്ഥലം. ദൗത്യ നിര്‍വഹണത്തിന് തുണക്ക് ഉണ്ടായിരുന്നത് സാലയും സ്റ്റല്ലയും എന്ന രണ്ട് ശുനകന്മാരും. റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴിയായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്.
തൊട്ടടുത്ത സിറ്റിയിലെ സുരക്ഷാ സേനാംഗങ്ങൾ ഇടക്ക് ഈ വഴി വരുമായിരുന്നു. ഇതൊഴിച്ചാല്‍ മനുഷ്യർ ഇല്ലാത്ത ഒരിടം എന്നുപറയാം. അധിക സമയവും കടലോരത്താണ് കഴിച്ചുകൂട്ടിയിരുന്നത്. ഒറ്റക്കായിരുന്നെങ്കിലും കൃത്യനിഷ്ഠയോടെയായിരുന്നു ജീവിതം.
1980 ലെ ജൂലായ് രണ്ടാം വാരത്തിലായിരുന്നു റമദാന് തുടങ്ങിയത്. ഇതോടെ ജീവിത ക്രമത്തില്‍ വന്ന മാറ്റം നായ്ക്കള്‍ക്ക് ഉള്‍കൊള്ളാന്‍ അധിക സമയം വേണ്ടിവന്നില്ല. എന്നു മാത്രമല്ല അവരും തങ്ങളുടെ ജീവിത ക്രമം മാറ്റാന്‍ തയ്യാറായെന്നുതോന്നി. റമദാന് രണ്ടാം ദിവസം മുതല്‍ ഭക്ഷണം കഴിക്കാന്‍ അവരും വിമുഖത കാണിച്ചുതുടങ്ങി. വാത്സല്യം പ്രസരിപ്പിക്കുന്ന മുക്കലും മൂളലും കൊണ്ട് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിക്കുമായിരുന്നു. അവരുടെ ഭക്ഷണം വിളമ്പി വെച്ച പ്രത്യേക പാത്രത്തിനടുത്തേക്ക്പോയി ക്ഷണവേഗത്തില്‍ തിരിച്ചെത്തുമായിരുന്നു.
പകല്‍ കൂടുതല്‍ സമയം പഠന മനനങ്ങളുമായി മുറിയില്‍ തന്നെ കഴിച്ചു കൂട്ടുമായിരുന്നു. അതിനാല്‍ നായ്ക്കള്‍ വാതിലിനോട് ചേര്‍ന്നുവന്നു കിടക്കാന്‍ തുടങ്ങി.
ഖത്തറിലെ പഴയ ജനവാസ ചരിത്രാവശിഷ്ടങ്ങളുടെ ബാക്കിയെന്നോണം മണ്ണുരുളകള്കൊണ്ട് പണിത ഒരു ഒറ്റ മിനാര പള്ളി വരാന്തയിലാണ് നമസ്കാരം നിര്‍വഹിച്ചിരുന്നത്. സായാഹ്ന പ്രാര്‍ഥന കഴിഞ്ഞ് എന്തെങ്കിലും ഭക്ഷണം ഒരുക്കിയതിന് ശേഷം കടൽക്കരയിലേക്ക് വരും. അടച്ച ഒരു പാത്രത്തില്‍ കുറച്ച് ഈത്തപ്പഴവും കരുതും. ആകാശം ചോക്കുന്നതു വരെ പാരായണങ്ങളിലും ദിക്റ്കളിലും മുഴുകും. എല്ലാറ്റിനും സാക്ഷികളായി രണ്ട് നായ്ക്കളും മുന്‍കാലുകള്‍ നീട്ടി മുഖം എന്റെ നേരെയാക്കി ആര്‍ദ്രതയോടെ കിടക്കും. ആകാശം കരഞ്ഞു കലങ്ങുമ്പോള്‍ അടച്ചുവെച്ച പാത്രത്തില്‍ നിന്ന് ഒരു ഈത്തപ്പഴം ഞാന്‍ രുചിക്കേണ്ട താമസം രണ്ടുപേരും തങ്ങള്‍ക്കുള്ള ഭക്ഷണത്താലത്തിലേക്ക് കുതിക്കും.
താമസ സ്ഥലത്തും അതിഥി മന്ദിരത്തിലും അതിനു ചുറ്റും മാത്രമായി വൈദ്യുതി പരിമിതമായിരുന്നു. പള്ളിവരാന്തയില്‍ മെഴുകുതിരി വെട്ടം കൊളുത്തി മഗ്രിബ് അദാന്‍ മുഴക്കും. ഈരേഴുലകവും എന്റെ ബാങ്കുവിളി കേട്ടിരിക്കാനാണ് സാധ്യത. മണല്‍ കാടിനെ മുസ്വല്ലയാക്കി കടല്‍ തിരമാലകളെ പിന്നണിയാക്കിയുള്ള പടച്ചതമ്പുരാനുമായുള്ള അക്ഷരാര്‍ഥത്തിലുള്ള സമാഗമം അനിര്വചനീയമെന്ന പ്രയോഗത്തിനും അപ്പുറമായിരുന്നു.
പ്രത്യേക നിശാ പ്രാര്‍ഥനകള്‍ റൂമില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. പ്രാര്‍ഥന നടക്കുമ്പോള്‍ വാതില്‍ അടച്ചിടാന്‍ ശുനകന്മാര് സമ്മതിക്കില്ല. എല്ലാം കഴിഞ്ഞ് വാത്സല്യപൂര്‍വ്വം എെൻറ ഒരു തലോടല്‍ ഈ മിണ്ടാമൃഗങ്ങള് ആഗ്രഹിക്കുന്നുവെന്നതാണ് വാസ്തവം. പുലരുന്നതോടെ എല്ലാ നായ്ക്കളും ഉറങ്ങുമ്പോള്‍ സാലയും സ്റ്റല്ലയും ഉണര്‍ന്നിരിക്കുമായിരുന്നു, ഏകാന്ത പഥികന്റെ വ്രത വിശുദ്ധിയുടെ പകലുകള്‍ക്ക് സാക്ഷിയാകാന്‍. അവരുടെ നിഷ്കളങ്കമായ സ്നേഹപ്രകടനം കണ്ട് കണ്ണീര് പുരണ്ട കടലോരം ഒരു കഥയല്ല കവിതയും. പച്ചയായ ജിവിതാനുഭത്തിന്റെ ഉപ്പു പുരണ്ട ചിത്രവും ചരിത്രവുമാണത്.
എൺപതുകളിലാണ് ഖത്തറില്‍ എത്തിയത്. ജോലിയും മറ്റും ശരിയാകാന്‍ വീണ്ടും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1980 ഫെബ്രുവരി 15 മുതല്‍ രണ്ട് വര്‍ഷം കഴിച്ചുകൂട്ടിയത് ഖത്തറിന്റെ വടക്കേ അറ്റത്തെ ഒരു തുരുത്തിലായിരുന്നു. റുവൈസ് സിറ്റിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ഒരു പുരാതന കടലോര ജനവാസ കേന്ദ്രം. ഇവിടെയാണ് എൺപതുകളിലെ കൃഷിവകുപ്പ് മന്ത്രിയുടെ കടലോര സുഖവാസ സ്ഥലം. ദൗത്യ നിര്‍വഹണത്തിന് തുണക്ക് ഉണ്ടായിരുന്നത് സാലയും സ്റ്റല്ലയും എന്ന രണ്ട് ശുനകന്മാരും. റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴിയായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്.
തൊട്ടടുത്ത സിറ്റിയിലെ സുരക്ഷാ സേനാംഗങ്ങൾ ഇടക്ക് ഈ വഴി വരുമായിരുന്നു. ഇതൊഴിച്ചാല്‍ മനുഷ്യർ ഇല്ലാത്ത ഒരിടം എന്നുപറയാം. അധിക സമയവും കടലോരത്താണ് കഴിച്ചുകൂട്ടിയിരുന്നത്. ഒറ്റക്കായിരുന്നെങ്കിലും കൃത്യനിഷ്ഠയോടെയായിരുന്നു ജീവിതം.
1980 ലെ ജൂലായ് രണ്ടാം വാരത്തിലായിരുന്നു റമദാന് തുടങ്ങിയത്. ഇതോടെ ജീവിത ക്രമത്തില്‍ വന്ന മാറ്റം നായ്ക്കള്‍ക്ക് ഉള്‍കൊള്ളാന്‍ അധിക സമയം വേണ്ടിവന്നില്ല. എന്നു മാത്രമല്ല അവരും തങ്ങളുടെ ജീവിത ക്രമം മാറ്റാന്‍ തയ്യാറായെന്നുതോന്നി. റമദാന് രണ്ടാം ദിവസം മുതല്‍ ഭക്ഷണം കഴിക്കാന്‍ അവരും വിമുഖത കാണിച്ചുതുടങ്ങി. വാത്സല്യം പ്രസരിപ്പിക്കുന്ന മുക്കലും മൂളലും കൊണ്ട് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിക്കുമായിരുന്നു. അവരുടെ ഭക്ഷണം വിളമ്പി വെച്ച പ്രത്യേക പാത്രത്തിനടുത്തേക്ക്പോയി ക്ഷണവേഗത്തില്‍ തിരിച്ചെത്തുമായിരുന്നു.
പകല്‍ കൂടുതല്‍ സമയം പഠന മനനങ്ങളുമായി മുറിയില്‍ തന്നെ കഴിച്ചു കൂട്ടുമായിരുന്നു. അതിനാല്‍ നായ്ക്കള്‍ വാതിലിനോട് ചേര്‍ന്നുവന്നു കിടക്കാന്‍ തുടങ്ങി.
ഖത്തറിലെ പഴയ ജനവാസ ചരിത്രാവശിഷ്ടങ്ങളുടെ ബാക്കിയെന്നോണം മണ്ണുരുളകള്കൊണ്ട് പണിത ഒരു ഒറ്റ മിനാര പള്ളി വരാന്തയിലാണ് നമസ്കാരം നിര്‍വഹിച്ചിരുന്നത്. സായാഹ്ന പ്രാര്‍ഥന കഴിഞ്ഞ് എന്തെങ്കിലും ഭക്ഷണം ഒരുക്കിയതിന് ശേഷം കടൽക്കരയിലേക്ക് വരും. അടച്ച ഒരു പാത്രത്തില്‍ കുറച്ച് ഈത്തപ്പഴവും കരുതും. ആകാശം ചോക്കുന്നതു വരെ പാരായണങ്ങളിലും ദിക്റ്കളിലും മുഴുകും. എല്ലാറ്റിനും സാക്ഷികളായി രണ്ട് നായ്ക്കളും മുന്‍കാലുകള്‍ നീട്ടി മുഖം എന്റെ നേരെയാക്കി ആര്‍ദ്രതയോടെ കിടക്കും. ആകാശം കരഞ്ഞു കലങ്ങുമ്പോള്‍ അടച്ചുവെച്ച പാത്രത്തില്‍ നിന്ന് ഒരു ഈത്തപ്പഴം ഞാന്‍ രുചിക്കേണ്ട താമസം രണ്ടുപേരും തങ്ങള്‍ക്കുള്ള ഭക്ഷണത്താലത്തിലേക്ക് കുതിക്കും.
താമസ സ്ഥലത്തും അതിഥി മന്ദിരത്തിലും അതിനു ചുറ്റും മാത്രമായി വൈദ്യുതി പരിമിതമായിരുന്നു. പള്ളിവരാന്തയില്‍ മെഴുകുതിരി വെട്ടം കൊളുത്തി മഗ്രിബ് അദാന്‍ മുഴക്കും. ഈരേഴുലകവും എന്റെ ബാങ്കുവിളി കേട്ടിരിക്കാനാണ് സാധ്യത. മണല്‍ കാടിനെ മുസ്വല്ലയാക്കി കടല്‍ തിരമാലകളെ പിന്നണിയാക്കിയുള്ള പടച്ചതമ്പുരാനുമായുള്ള അക്ഷരാര്‍ഥത്തിലുള്ള സമാഗമം അനിര്വചനീയമെന്ന പ്രയോഗത്തിനും അപ്പുറമായിരുന്നു.
പ്രത്യേക നിശാ പ്രാര്‍ഥനകള്‍ റൂമില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. പ്രാര്‍ഥന നടക്കുമ്പോള്‍ വാതില്‍ അടച്ചിടാന്‍ ശുനകന്മാര് സമ്മതിക്കില്ല. എല്ലാം കഴിഞ്ഞ് വാത്സല്യപൂര്‍വ്വം എെൻറ ഒരു തലോടല്‍ ഈ മിണ്ടാമൃഗങ്ങള് ആഗ്രഹിക്കുന്നുവെന്നതാണ് വാസ്തവം. പുലരുന്നതോടെ എല്ലാ നായ്ക്കളും ഉറങ്ങുമ്പോള്‍ സാലയും സ്റ്റല്ലയും ഉണര്‍ന്നിരിക്കുമായിരുന്നു, ഏകാന്ത പഥികന്റെ വ്രത വിശുദ്ധിയുടെ പകലുകള്‍ക്ക് സാക്ഷിയാകാന്‍. അവരുടെ നിഷ്കളങ്കമായ സ്നേഹപ്രകടനം കണ്ട് കണ്ണീര് പുരണ്ട കടലോരം ഒരു കഥയല്ല കവിതയും. പച്ചയായ ജിവിതാനുഭത്തിന്റെ ഉപ്പു പുരണ്ട ചിത്രവും ചരിത്രവുമാണത്.