ഹമദ് മഞ്ഞിയിലിന്റെ പ്രതിശ്രുത വധുവിന്റെ വാപ്പയുടെ മൂത്താപ്പയുടെ മകനാണ് പരേതന്‍.
ഭാര്യ: ഫൗസിയ ബീവി.മക്കൾ: ഷാബാസ് തങ്ങൾ,മുഹമ്മദ് തഫ്‌സീർ തങ്ങൾ.
ഖബറടക്കം ഇന്ന് ( 11 07.2025 വെള്ളിയാഴ്ച ) വൈകീട്ട് 5.30 ന്
കാരുണ്യവാനായ അല്ലാഹു പരേതന്റെ പരലോകം പ്രകാശപൂര്‍ണ്ണമായി അനുഗ്രഹിക്കട്ടെ.
===========
ബാല്യകാല സുഹൃത്തിനെ കുറിച്ച്
ഷിബിലി നുഅ്മാൻ ....
എൻ്റെ ബാല്യ, കൗമാരത്തിലെ ഏറ്റവും വിശിഷ്ടനായ ഒരു ആത്മ സുഹൃത്ത് കൂടി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. നാഥാ.... നിൻ്റെ ഏറ്റവും ഉന്നതീയരിൽ ഉൾപ്പെടുത്തി സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്..
ഓർത്തെടുക്കാൻ ഒരുപാടുണ്ടെങ്കിലും മനസ്സ് അതിനൊട്ടും പാകമല്ലാത്തത് കൊണ്ട് അതിന് മുതിരുന്നില്ല. പ്രവാസികൾക്ക് പ്രിയപ്പെട്ടവർ വേർപ്പെട്ട് വിട്ടകന്ന് പോകുമ്പോഴുണ്ടാവുന്ന നോവുകൾ ഒരളവ്കോൽ വെച്ചും കണക്കാക്കാൻ കഴിയില്ല ......
ഇസ്‌ലാമിക വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് ചിലവഴിച്ച സമയങ്ങൾ ഏറെ ഹൃദ്യവും അതിലേറെ സന്തോഷം നിറഞ്ഞതുമാണ്. പല സമയങ്ങളിലായി പല പ്രമുഖരേയും ഈ കാലയളവിൽ ഞങ്ങൾ ഒരുമിച്ച് കാണുകയും സംവദിക്കുകയും ചെയ്തതെല്ലാം ഒരു മിന്നായം പോലെ ഓർമയിലെത്തുകയാണ്. അതിൽ സരസമായി തോന്നിയത് വൈക്കം മുഹമ്മദ് ബഷീറുമായി 15 മിനുറ്റ് ചിലവഴിച്ചതാണ്. അതിൽ അബ്ദുൽ മതീൻ മജീദ് - സുഹറ.... യെ പറ്റി വിശദമായി ചോദിച്ചപ്പോൾ മജീദ് നീ ആയിക്കോളൂ എന്നിട്ട് സുഹറയെ കണ്ടെത്തുക എന്നായിരുന്നു ബഷീറിൻ്റെ പ്രതികരണം. ഞങ്ങളുടെ സംസാരം അതോടെ അവസാനിച്ചു....
ഡോ. ഷാഹിദ് ബദറിനെ (ആംഗലേയ ഭാഷ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ വാക്കുകൾ ഉർദുവായിരുന്നു സംസാരത്തിലധികവും കടന്ന് വന്നിരുന്നത്) കാണുകയും ഉർദുവിലൂടെയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് വേണ്ടത്ര വേഗത ഇല്ലാതായപ്പോൾ പ്രവാസ ലോകത്ത് നിന്നും കിട്ടിയ തീരെ അലകും പിടിയുമില്ലാത്ത ഉർദുവിലൂടെ ഞാനും അവർക്കിടയിൽ എത്തുകയും ഒരു പരിധിവരെ അർഥം പറഞ്ഞ് കൊടുത്തതും ഞാനിന്നോർത്ത് പോകുന്നു.
പി കോയ സാഹിബ്..... വളരെ ഗൗരവത്തോടെ സംസാരിച്ച് തുടങ്ങുന്ന അദ്ദേഹത്തോട് വളരെ ആവേശത്തോടെയും സരസമായും ഒരു പാട് കാര്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും പ്രസ്ഥാന പ്രവർത്തനങ്ങൾക്കൊന്നും "ഒരിന്നത് " ഇല്ലായെന്ന് പറഞ്ഞപ്പോൾ തേജസിനോടൊപ്പം ചേർന്ന് നിൽക്കുവാൻ പറഞ്ഞിട്ടാണ് ആ സംഭാഷണം അവസാനിപ്പിച്ചത്. ഒരിക്കൽ എനിക്ക് കുറേ സംശയങ്ങളും ചോദ്യങ്ങളും മർഹൂം സിദ്ധീഖ് ഹസ്സൻ സാഹിബിനോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞതിനാൽ ഒന്ന് രണ്ട് തവണ കാണാൻ ശ്രമിക്കുകയും എന്തുകൊണ്ടോ അത് നടക്കാതെ പോവുകയുമാണുണ്ടായത്. (ഇത്തരം കാര്യങ്ങൾ ഈ സമയത്ത് അയവിറക്കാൻ കാരണം ഞങ്ങൾക്കിടയിൽ ഒരു കരാറുണ്ടായിരുന്നു. ഞങ്ങളിൽ ആരെങ്കിലും ഒരാൾ മരിച്ചെങ്കിൽ മാത്രമേ മൂന്നാമതൊരാൾ അറിയേണ്ടതുള്ളൂ... ഒരു അമാനത്തായി എടുക്കണമെന്ന് പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു)
ബാല്യകാലത്തുള്ള കളികൾ പലതും ഓർമയിൽ തന്നെ നിൽക്കട്ടേയെന്നാണ് ഇപ്പോൾ വിചാരിക്കുന്നത്. ആവശ്യം വന്നാൽ പിന്നീട് ആവാം.... ഇൻ ഷാ അല്ലാഹ് ......
ബന്ധങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്ന ഒരുന്നത വ്യക്തിത്വത്തിന്നുടമയായിരുന്നു. 80-90-കളിൽ പരിസരത്തെ ആളുകൾക്ക് എസ്.എസ്.എല്‍.സി ക്ക് കിട്ടിയ മാർക്കുകൾ മുഴുവനും അബ്ദുൽ മതീൻ്റെ കയ്യിലുണ്ടായിരുന്നു.
ഇനിയും എഴുതുവാൻ ഒരു പാടുണ്ടെങ്കിലും തൽക്കാലം .... കുത്തിടുന്നു....
നാഥാ നീ സ്വർഗ്ഗം കൊണ്ടനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ..... അല്ലാഹ് .......
ഷിബിലി നുഅ്മാൻ ....
=============