കാരുണ്യവാരിധിയായ നാഥന് പരേതന്റെ പരലോകം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.
---------------
കാരുണ്യവാരിധിയായ നാഥന് പരേതന്റെ പരലോകം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.
---------------
ബുഖാരി സാദാത്ത് പഠിതാക്കൾക്ക് ഒരു ചരിത്ര സ്രോതസ്സ്.
--------------
ചാവക്കാട് ബുഖാറ കടപ്പുറം ബുഖാരി സാദാത്ത് ശൃംഖലയിലെ ഒരനുപമ വ്യക്തിതമായിരുന്നു ബുഖാറയിൽ വളപ്പിൽ സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ.പാടൂർ ബി.വി.സയ്യിദ് ബാഫഖറുദ്ദീൻ കൊച്ചുകോയ തങ്ങളുടെയും കുഞ്ഞുബീവിയുടെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. വിനയം കൊണ്ടും ലാളിത്യം കൊണ്ടും ഹൃദ്യമായിരുന്നു ആ മഹൽ ജീവിതം.
കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിമഖാം മുത്തവല്ലി,മുസ്ലിംലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ്, മസ്ജിദുല്‍ വുസ്ത പ്രസിഡന്റ് തുടങ്ങിയ മത സാമൂഹ്യ രാഷ്ട്രിയ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്ത്വമായിരുന്നു. ഫഖറുദ്ദീൻ കോയമ്മ തങ്ങൾ.
ബുഖാരി സാദാത്ത് പഠിതാക്കൾക്ക് ഒരു ചരിത്ര സ്രോതസ്സായിരുന്നു തങ്ങൾ.ചാവക്കാട് ബുഖാറ കടപ്പുറം ബുഖാരി സാദാത്ത് ശൃംഖലയുടെ ചരിത്രം ആഴത്തിൽ അറിയുന്ന ഒരു പ്രതിഭാ ധനനായിരുന്നു അദ്ദേഹം. ഒരു ചരിത്ര പഠിതാവ് എന്ന നിലക്ക് അനേകം തവണ ആ വലിയ മനുഷ്യനുമായി ഞാൻ സംവദിച്ചിരുന്നു.
ചരിത്രം തേടിയെത്തുന്നവരെ പ്രതിഫലേച്ഛ കൂടാതെ അദ്ദേഹം സാഹായിച്ചു.തങ്ങൾ സ്വന്തം കൈ കൊണ്ട് എഴുതി അയച്ചു തന്ന ചരിത്ര ശകലങ്ങൾ , കൈയ്യെഴുത്ത് പ്രതികൾ , ശബ്ദ സന്ദേശങ്ങൾ , ചരിത്ര ഗ്രന്ഥങ്ങൾ ഇന്നും എൻ്റെ ചരിത്ര ശേഖരത്തിൽ ഉണ്ട്.
അവസാനമായി ഞാൻ ഫഖറുദ്ദീൻ തങ്ങളുമായി സംവദിച്ചത് 2026 ജൂലൈ 18 കോഴിക്കോട് വെച്ച് നടന്ന അദ്ദഹത്തിൻ്റെ പുത്രൻ മുഹമ്മദ് ഇർഫാൻ തങ്ങളുടെ നിക്കാഹ് ചടങ്ങിലായിരുന്നു.
നിക്കാഹിൽ പങ്കെടുത്ത് സലാം പറഞ്ഞ് പിരിയുമ്പോൾ ഒരിക്കലും വിചാരിച്ചില്ല അവിടുത്തെ വിയോഗം ഇത്രയും പെട്ടന്ന് സംഭവിക്കുമെന്ന് . മരണം എന്ന അല്ലാഹു വിൻ്റെ അലംഘനീയ വിധി ആർക്കും തടുക്കാൻ കഴിയില്ലല്ലോ ....
ഫഖറുദ്ദീൻ തങ്ങളുടെ വിയോഗത്തോടെ ചരിത്ര പഠിതാക്കൾക്ക് വിശ്വസീനിയവും പ്രാമാണികവുമായ ഒരു ചരിത്ര സ്രോതസ്സ് ആണ് നഷ്ടമായത്.
ഭാര്യ.സകീന ബീവി.മക്കൾ. മുഹമ്മദ് സൽമാൻ തങ്ങൾ, മുഹമ്മദ് ഇർഫാൻ തങ്ങൾ, നാഹിദ ബീവി.മരുമകൾ. ആയിശ നിഹാല ബീവി കോഴിക്കോട്.
ഒരു കാലഘട്ടത്തെ ചരിത്ര വിജ്ഞാനം കൊണ്ട് ധന്യമാക്കിയ സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ ബുഖാരി എന്ന ഇതിഹാസ പുരുഷൻ്റെ ബർസഖിയായ ജീവിതം അഖിലാധിപൻ ഭാസുരമാക്കട്ടേ ... ആമീൻ
✍️ മുജീബ് തങ്ങൾ കൊന്നാര്
===========
സയ്യിദ് ഫഖറുദ്ദീൻ കോയമ്മ തങ്ങൾ ബുഖാരിയുടെ വംശ പരമ്പര തിരു നബി സ്ര) മുതൽ
01.മുഹമ്മദ് നബി (സ)
02. ഫാത്വിമ ബീവി
03 സയ്യിദ് ഇമാം ഹുസൈൻ
04.സയ്യിദ് ഇമാം സൈനുൽ ആബിദീൻ
05.സയ്യിദ് മുഹമ്മദ് ബാഖിർ
06.സയ്യിദ് ജഅ്ഫറു സ്സ്വാദിഖ്
07.സയ്യിദ് മൂസൽ കാളിം
08.സയ്യിദ് അലിയ്യുരിളാ
09.സയ്യിദ് മുഹമ്മദ് തഖീയ്യുൽ ജവാദ്
10.സയ്യിദ് അലിയ്യുൽ ഹാദി
11.സയ്യിദ് ജഅ്ഫറുൽ അസ്ഗർ
12.സയ്യിദ് അലിയ്യുൽ അശ്കർ
13.സയ്യിദ് അബ്ദുല്ലാഹ്
14.സയ്യിദ് അഹ്മദ്
15.സയ്യിദ് മഹ്മൂദ്
16.സയ്യിദ് മുഹമ്മദ് ബുഖാരി
17.സയ്യിദ് ജഅഫർ ബുഖാരി
18.സയ്യിദ് അലി ബുഖാരി
19.സയ്യിദ് ഹുസൈൻ ജലാലുദ്ദീൻ അഅ്ളം ബുഖാരി
20.സയ്യിദ് അഹ്മദ് കബീറുൽ ബുഖാരി
21.സയ്യിദ് ഖുത്വുബ് ഹുസൈൻ മഖ്ദൂം ജഹാനിയാൻ
22.സയ്യിദ് നാസിറുദ്ദീൻ ഇസ്മാഈൽ ബുഖാരി
23സയ്യിദ് യൂനുസ് ബുഖാരി
24.സയ്യിദ് മഹ്മൂദ് ബുഖാരി
25.സയ്യിദ് മുഹമ്മദ് ബുഖാരി
26.സയ്യിദ് സാലിം ബുഖാരി
27.സയ്യിദ് ഹുസൈൻ ബുഖാരി
28.സയ്യിദ് മഹ്മൂദ് ബുഖാരി
29.സയ്യിദ് ഇസ്മാഈല്‍ ബുഖാരി
-------------
30 സയ്യിദ് അഹ്മദ് ജലാലുദ്ദീൻ,വളപ്പട്ടണം
31 സയ്യിദ് ഇസ്മാഈല്‍ ബുഖാരി,(ചെമ്പിട്ട പള്ളി - കൊച്ചി)
32 സയ്യിദ് അഹ്മദുൽ ബുഖാരി, കുഞ്ഞി മഗലം
33.സയ്യിദ് ഇസ്മാഈല്‍ അസ്ഗര്‍ ബുഖാരി, കൊച്ചി
34.സയ്യിദ് മുഹമ്മദ് ബുഖാരി , ചാലിയം
===========
35.സയ്യിദ് അഹ്മദുൽ ബുഖാരി , കടപ്പുറം ചാവക്കാട്
36 സയ്യിദ് ഇബ്രഹീം മസ്താന് ബുഖാരി
37.സയ്യിദ് മുഹമ്മദ് ഫഖറുദ്ദീൻ എന്ന കോയക്കുട്ടി തങ്ങൾ ബുഖാരി
38.സയ്യിദ് അഹ്മദ് കൊച്ചുക്കോയ തങ്ങൾ ബുഖാരി
39.സയ്യിദ് മുഹമ്മദ് കുഞ്ഞി കോയമ്മ തങ്ങൾ ബുഖാരി
40.സയ്യിദ് ബാഫഖറുദ്ദീൻ കൊച്ചുക്കോയ തങ്ങൾ ബുഖാരി
41.സയ്യിദ് ഫഖറുദ്ദീൻ കുഞ്ഞിക്കോയമ്മ തങ്ങൾ ബുഖാരി
==========
സയ്യിദ് അഹ്മദുൽ ബുഖാരി , (കടപ്പുറം ചാവക്കാട്) സന്താന പരമ്പരയാണ് ചാവക്കാട് പ്രദേശത്തെ സയ്യിദുമാര്‍ എന്ന് നിരീക്ഷിക്കുന്നു.
കൗമാരം മുതല്‍ തുടങ്ങിയ എഴുത്തും പഠനവും മനനവും തൂലികയും ഒരു വിശ്രമം ആവശ്യമില്ലാത്തത്ര സജീവമാണ്.ജീവിത പാതയില്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ പ്രതിബന്ധങ്ങള്‍ ദുര്ഘടങ്ങള് എല്ലാം അഭിമുഖീകരിച്ച് യാത്ര ചെയ്യുമ്പോള്‍ തൂലികക്ക് വിശ്രമിക്കാനാകുകയില്ല. സന്താപങ്ങളില്‍ ക്ഷമയോടെ സഹനത്തോടെ കാത്തിരിക്കാനും സന്തോഷങ്ങളില്‍ കൃതജ്ഞതയോടെ പരിധിവിടാതെ പൂത്തുല്ലസിക്കാനും കഴിയുമ്പോള്‍ മനോഹരമായ സഹനമെന്ന വേദവാക്യത്തിലെ തേന്മൊഴി ജീവിതത്തെ മധുരോതരമാക്കും.
പതിമൂന്നാമത്തെ വായസ്സില്‍ പറന്നു പോയ മൂത്തമകന് അബ്സ്വാര്‍.പേരിന്റെ ധ്വനിയിലെന്നപോലെ അക്ഷരാര്‍ഥത്തില്‍ ഒരു ദാര്ശനികന് തന്നെയായിരുന്നു.
അന്‍സാറും,ഹിബമോളും,ഹമദും,അമീനയും വിവിധ സര്‍ഗസിദ്ധികള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണെങ്കിലും അബ്സ്വാറിന്റെ സര്‍ഗാത്മക ലോകത്തേക്ക് പറന്നുയരുന്നതില്‍ അവര്‍ക്ക് പരിമിതികളുണ്ട്.
എന്നാല്‍ മൂത്ത മരുമകള്‍ കല്ലയില്‍ ഇസ്ഹാഖ് സാഹിബിന്റെ മകള്‍ ഇര്‍ഫാന ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമായി പഠന കളരിയിലുണ്ട്. രണ്ടാമത്തെ മരുമകള്‍ ബുഖാറയില്‍ ഷിബിലിയുടെ മകള്‍ ഫാത്വിമ ഹിബ കൗമാരത്തില്‍ തന്നെ കവിതാലോകത്തേക്ക് കടന്നു വന്ന അനുഗ്രഹീതയായ കവയത്രിയാണ്.
മഞ്ഞുതുള്ളികള്‍ എന്ന കവിതാസമാഹാരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സച്ചിദാനന്ദൻ സാര്‍ പ്രകാശനം ചെയ്യുന്ന വേളയില്‍ എന്റെ ഒരു കവിതയുമായി ഇര്‍ഫാന മോള് വേദിയില്‍ എഴുന്നേറ്റ് നിന്നപ്പോള്‍ മനസ്സില്‍ പെയ്ത പൂത്തിരിവെട്ടത്തിന്റെ കണികകള്‍ ഇന്നും അണയാതെ മനസ്സിലുണ്ട്.
ദോഹയില്‍ ഒരു സായം സന്ധ്യയില്‍ എഫ്സിസി ഒരുക്കിയ കവിതാസ്വാദന സദസ്സില്‍ ഉപ്പയും ഹിബമോളും ഒരേവേദിയിലെത്തിയ അഭിമാനകരമായ നിമിഷങ്ങളും വിവരണാതീതമത്രെ.
മനുഷ്യന്റെ പരിധിയും പരിമിതിയുമാണ് ഉപ്പാടെ കവിതയില്‍ ജ്വലിച്ചു നിന്നതെങ്കില്‍ നശ്വരമായ ലോകത്ത് നിന്ന് നാടുനീങ്ങാനുള്ള ഒരു മുസാഫിറിനെ കുറിച്ചുള്ള ഭാവാത്മകമായ ഓര്‍മപ്പെടുത്തലായിരുന്നു ഹിബമോളുടെ കവിതയില്‍ പ്രകാശിച്ചു നിന്നത്.
അനര്‍ഘനിമിഷങ്ങള്‍ക്ക് നിമിത്തമായ സംഘത്തിനും സംഘാടകര്‍ക്കും നന്ദി.
===========
മഞ്ഞിയിൽ
അല്ലാഹുവിന്റെ മാലാഖമാര്‍ പ്രകാശം കൊണ്ടും,ജിന്നു വംശത്തിലുള്ളവര്‍ അഗ്നി കൊണ്ടും സൃഷ്ടിക്കപ്പെട്ടപ്പോള്‍ മനുഷ്യന് മണ്ണു കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.മനുഷ്യ ശരീരത്തില്‍ ഉള്ളതെല്ലാം മണ്ണില്‍ നിന്നാണ്.മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ അവന് ആഹരിച്ചു കൊണ്ടിരിക്കുന്നതെല്ലാം മണ്ണില്‍ നിന്നു തന്നെയാണ്.ജീവന് നഷ്ടപ്പെടുന്ന സകല ജീവജാലങ്ങളും മണ്ണില്‍ മറമാടപ്പെടുകയും മണ്ണില്‍ ലയിച്ചു ചേരുകയുമാണ്.മനുഷ്യ ശരീരം എന്നത് ഈ ഭൂമിയില്‍ മനുഷ്യന്റെ ആത്മാവിനെ വഹിക്കുന്ന ഒരു കൂട് മാത്രമാണ്.നിര്‍ണ്ണയിക്കപ്പെട്ട അവധിയില്‍ ആത്മാവ് ഊരിയെടുക്കപ്പെടുന്നതോടെ മനുഷ്യ ശരീരം നിശ്ചലമാകുന്നു - നിര്‍ജീവമാകുന്നു.മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ച് സ്രഷ്ടാവ് സന്നിവേശിപ്പിച്ച ആത്മാവ് ശരീരത്തില്‍ ഉള്ളത്ര കാലമാണ് മനുഷ്യന്റെ ആയുസ്സ്.
ആത്മാവ് ശരീരത്തില്‍ ഉള്ളപ്പോള്‍ ഉള്ള അവസ്ഥയായിരിക്കില്ല.അതില്‍ നിന്നും വേര്‍പ്പെട്ടാലുള്ള അവസ്ഥ.ആത്മാവ് ശരീരത്തില്‍ നിന്നും സ്വതന്ത്രമായി എന്നതിനര്‍ഥം സര്‍വതന്ത്ര സ്വതന്ത്രയായി എന്നല്ല.മറിച്ച് നിയോഗിക്കപ്പെട്ട മാലാഖമാരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്നാണ് വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.മരണം സംഭവിക്കുന്നതോടെ മൃതശരീരം ഭൗതിക ശരീരം മയ്യിത്ത് എന്നൊക്കെയാണ് ഏതു മഹാനെകുറിച്ചും മഹതിയെ കുറിച്ചും പറയുകയുള്ളൂ.ഒപ്പം ആത്മാവിന് ശാന്തി ലഭിക്കാനുള്ള പ്രാര്‍ഥനകളും.
പുണ്യാത്മാക്കള്‍ മരണവേളയില്‍ ശാന്തരായിരിക്കുമെന്ന് ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം. മരണത്തിന്റെ മാലാഖ വന്ന് അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ ആത്മാവേ എന്നാകുന്നു. ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് സ്വയം തൃപ്തയും മറ്റുള്ളവര്‍ക്ക് തൃപ്തിയേകുന്നവനുമായി പുറപ്പെട്ടുകൊള്ളുക. എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക. പരിശുദ്ധാത്മാവിന്റെ സമീപത്ത് എത്തിയാല്‍ മാലാഖമാര്‍ സലാം പറഞ്ഞ് അഭിസംബോധന ചെയ്യും.
ആനന്ദകരമായ മടക്കയാത്രയ്ക്ക് സ്നേഹത്തോടെ ക്ഷണിക്കാനും സമാധാനത്തോടുകൂടി കൂട്ടിക്കൊണ്ടുപോകാനുമാണ് മാലാഖമാര്‍ വരുന്നത്. തങ്ങളെ അനുഗമിക്കുന്ന ആത്മാവിന് വിരഹ ദുഃഖം മറന്ന് പൂര്‍ണ ആനന്ദം ലഭിക്കണമെന്നു കരുതി അതിമനോഹരവും അത്യാകര്‍ഷകവുമായ അലങ്കാരവേഷം അണിഞ്ഞുകൊണ്ടാണ് നിയോഗിക്കപ്പെട്ട മാലാഖമാര്‍ അതിനെ സമീപിക്കുന്നത്. കണ്ണിനു മുന്നില്‍ ദൃശ്യം പ്രകടമാകും വിധം പ്രവാചകന് വിശദീകരിക്കുന്നുണ്ട്.
സത്യവിശ്വാസിയായ വിനീതനായ ദാസന്റെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളുമായി സൂര്യനെപ്പോലെ ജ്വലിക്കുന്ന തൂവെള്ള മുഖമുള്ള കുറേ മാലാഖമാര്‍ ആകാശത്തു നിന്നിറങ്ങി വന്ന് അവന്റെ കണ്പീലി മുഴുക്കെ നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു. പിന്നീട് മരണത്തിന്റെ മാലാഖ വന്ന് അവന്റെ തലഭാഗത്ത് ഇരുന്നിട്ട് ഇങ്ങനെ ക്ഷണിക്കുന്നു : പരിശുദ്ധാത്മാവേ, അല്ലാഹുവിന്റെ പാപമോചനത്തിലേക്കും പൊരുത്തത്തിലേക്കുമായി പുറപ്പെട്ടുകൊള്ളുക.അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളം ഒഴുകിവരുന്നതുപോലെ ആത്മാവ് ഒഴുകിവരികയായി. ഉടനെ മരണത്തിന്റെ മാലാഖ അതിനെ സ്വാഗതം ചെയ്യുകയും പൊടുന്നനെ കൂടെയുള്ള മറ്റു മാലാഖമാരെ ഏല്‍പ്പിക്കുകയും അവരതിനെ സുഗന്ധം പൂശി സ്വര്‍ഗീയ വസ്ത്രങ്ങളിലാക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കും അതിന്. അങ്ങനെ അവര്‍ ആത്മാവുമായി ആകാശലോകത്തേക്ക് ഉയരുകയായി. വഴിയില്‍ കാണുന്ന എല്ലാ മാലാഖമാരും ഏതാണീ പരിശുദ്ധാത്മാവ് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവര്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.ഇതുപോലെ ഏറെ മനോഹരമായി മരണത്തെ കുറിച്ച് സജ്ജനങ്ങളുടെ ആത്മാവിനുള്ള സ്വര്‍ഗ്ഗീയമായ സ്വീകരണത്തെ കുറിച്ച് പ്രവാചക ശ്രേഷ്ഠന് വിശദീകരിച്ചിട്ടുണ്ട്.
------------
ഇവ്വിധം സ്വീകരിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ പ്രിയപ്പെട്ടവരെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ....
നാഥാ .....
------------
മഞ്ഞിയില്‍
കാലം അനുഭവിപ്പിക്കുന്ന ഏത് പ്രതിസന്ധിയും മനസ്സാന്നിധ്യത്തോടെ നേരിടാനുള്ള ഉൾകരുത്തും ഊർജ്ജവും ലഭിക്കുന്നതും ഒരു പക്ഷെ ഇക്കാലത്തിൻ്റെ സവിശേഷതയുമാണ്.
ഗൃഹാതുര ചിന്തകൾ മനസ്സിൽ ഊഞ്ഞാലു കെട്ടിയാടുകയാണ്.മക്കളും മരുമക്കളും പേരമക്കളും വിവിധയിടങ്ങളിലാണ്.ഞാനും ഹമദും ദോഹയിലുണ്ട്.ഒപ്പം എൻ്റെ നല്ല പാതിയും.
ഹിബമോളുടെ ഇരട്ടകളായ പേരമക്കൾ മുഹമ്മദ് ഫലഖ് ഷമീറും മുഹമ്മദ് ഫായിഖ് ഷമീറും പുതിയ അധ്യയന വർഷം മുതൽ പ്രാഥമിക വിദ്യാലയത്തിൽ ചേർന്നിരിക്കുന്നു.
അൻസാറിന്റെ സഹധർമിണി ഇർഫാന ഉപരിപഠനാർത്ഥം കാലിക്കറ്റ് സർവ്വകലാശാലയിലാണ്.ഹമദിന്റെ പ്രിയതമ ഹിബ ഷിബിലി അൽജാമിഅ ഇസ്ലാമിയ്യ ശാന്തപുരത്തും.
മിനമോൾ ( അമീന) പഠനത്തിൻ്റെ ഭാഗമായി കോഴിക്കോട് ഒരു അക്കാഡമിയിലാണ്.സ്ഥാപനത്തിന്റെ പരിസരത്ത് തന്നെയാണ് താമസം.വീട് വിട്ടുള്ള താമസവും പഠനവും മിനമോൾക്ക് പുതുമയുള്ള അനുഭവമാണ് ഒപ്പം പുതിയ ജീവിത സാഹചര്യങ്ങളുടെ പാഠവും പഠനവും.
വിദ്യാഭ്യാസത്തെ കുറിച്ച് വളരെ വിശാലമായ വിഭാവനകളും കാഴ്ചപ്പാടും വെച്ച് പുലർത്തിയിരുന്ന പ്രതിഭയായിരുന്നു അബ്സാര്‍.തന്റെ കണ്ണില്‍ പതിഞ്ഞതൊക്കെ പ്രതിഫലിപ്പിക്കാന്‍ അക്ഷരങ്ങള്‍ക്കാവില്ല. സര്ഗസിദ്ധിയുള്ളവര് ഊതിക്കാച്ചി പ്രകാശിപ്പിച്ച അക്ഷരങ്ങള്‍ക്ക് പോലും പരിധിയും പരിമിതിയുമുണ്ട്.
അബ്സാര്‍ എന്ന കൊച്ചു ദാര്ശിനികന്റെ വീക്ഷണം മക്കൾക്കും പേരമക്കൾക്കും മരുമക്കൾക്കും എന്നല്ല വിവര വിജ്ഞാന വിദ്യാഭ്യാസ കുതുകികൾക്കെല്ലാം പ്രചോദനമാകണം.
പുസ്തക താളുകളിലെ പതിന്മടങ്ങ് വിദ്യയും അഭ്യാസവും നേർകാഴ്ചകളിലും അനുഭവങ്ങളിലുമാണ്.എന്നായിരുന്നു മണ്മറഞ്ഞ പ്രതിഭയുടെ വീക്ഷണം. ജീവിതത്തിലെ ഓരോ ഇടത്തിലും സാഹചര്യത്തിലും സന്ദർഭത്തിലുമാണ് എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
സകല പദാര്‍ഥങ്ങളും നശ്വരമത്രെ.അഗ്നിസ്പുരിക്കുന്ന വാക്കും വാക്കുകളില്‍ നിന്നും പ്രസരിക്കുന്ന സുഗന്ധവും നിത്യവും അനശ്വരവുമത്രെ.
ഗതകാല ഓര്‍മകളെ താലോലിച്ച് കൊണ്ട് പുതിയകാല പ്രതീക്ഷയില്‍ ഒരു പ്രഭാതം വിടരുന്നതും കാത്ത് പ്രാര്‍ഥനയോടെ ...
======
മഞ്ഞിയില്‍
പേരമക്കളായ ഇരട്ടകള്‍ മുഹമ്മദ് ഫലഖ് മുഹമ്മദ് ഷമീര്‍,മുഹമ്മദ് ഫായിഖ് മുഹമ്മദ് ഷമീര്‍ അത്യുത്സാഹത്തോടെ വിദ്യാലയാന്തരീക്ഷത്തില്‍ ആദ്യദിനം കുറിച്ചിരിക്കുന്നു.സ്നേഹ നിധികളായ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഷമീറും ഹിബയും മക്കളെ അനുഗമിച്ചിരുന്നു.
നാഥന് അനുഗ്രഹിക്കട്ടെ ....
മഞ്ഞിയില്‍ കുടുംബത്തില്‍ പത്തുമക്കളില്‍ പത്താമത്തെ മകളാണ് ത്വാഹിറ.മൂത്തമകള്‍ റുഖിയയും ഫാത്വിമയും പരലോകം പൂകി.ഖദീജ ബാല്യത്തില്‍ തന്നെ യാത്രയായി.
പരേതരായ മാതാപിതാക്കളുടെ ബന്ധുമിത്രാധികളുടെ വിശ്വാസി വിശ്വാസിനികളുടെ പരലോകം പ്രകാശപുരിതമാക്കി അല്ലാഹു അനുഗ്രഹിച്ചരുളുമാറാകട്ടെ.
പ്രിയപ്പെട്ട സഹോദരന്റെ വാചകം ഓര്‍ത്തെടുത്ത് പറഞ്ഞാല്‍, ഒരിക്കലും വറ്റാത്ത സംസമിന്റെ നാട്ടിലേക്ക്, ഒരിക്കലും ചീയാത്ത ഈത്തപ്പഴത്തിന്റെ നാട്ടിലേക്ക് ഒട്ടും തളരാതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളുടെ താഴ്വരയിലേക്ക്, ലബ്ബൈകല്ലാഹ് എന്ന തൽബിയത്തിന്റെ ആരവം മുഴങ്ങുന്ന മക്കാനഗരിയിലേക്ക്, ഇന്നോളം വിളക്കണഞ്ഞിട്ടില്ലാത്ത മസ്ജിദുല്‍ ഹറാമിന്റെ അകത്തളത്തിലേക്കു, സർവ്വോപരി ഭൂമദ്ധ്യബിന്ദുവിൽ നാഥന്റെ പ്രഥമ ഭവനമായി പണികഴിക്കപ്പെട്ട തൗഹീദിന്റെ പ്രഭാ കേന്ദ്രമായ വിശുദ്ധ കഅബാ മന്ദിരത്തിലേക്ക്.....
വിനീതരായ ദാസന്മാര് അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥികളായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.
മുത്ത് റസൂലിന്റെ റൗദാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....
കര്‍മങ്ങളെല്ലാം യഥാവിധി നിര്‍വഹിച്ച് പുതിയ ഒരു ജന്മത്തെ മനസാവാചാ കര്‍മണാ പൂകി ആത്മസായൂജ്യത്തോടെ തിരിച്ചെത്താനുള്ള ആശയും ആത്മാര്‍ഥമായ പ്രാര്‍ഥനയുമായി ഇതാ പുറപ്പെടുകയാണ്.
നാഥാ കനിഞ്ഞരുളേണമേ..
===============
മഞ്ഞിയില്‍ കുടുംബം
അന്‍സാര്‍ മഞ്ഞിയിലിന്റെ പ്രിയതമ ഇര്‍ഫാനയുടെ ഉമ്മയാണ് സാബിറ ടീച്ചര്‍.
---------------
ഭര്‍ത്താവ് പരേതനായ ബുഖാറയില്‍ മുന്‍ഷി കോയക്കുട്ടി തങ്ങള്‍.
റഫീഖ് തങ്ങൾ, ഷിബിലി തങ്ങൾ,ബാക്കിർ തങ്ങൾ, സുഹറ ബീവി,സാബിറ ബീവി, ഹസീന ബീവി, സാജിത ബീവി,സൗദ ബീവി,റസിയ ബീവി എന്നിവരുടെ ഉമ്മയാണ്.
ഹമദ് മഞ്ഞിയിലിൻ്റെ ഇണ ഹിബ ഷിബിലിയുടെ വല്യുമ്മയാണ് പരേത.
മരുമക്കള്‍:പരേതനായ സാലിഹ് തങ്ങള്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍,ജിഫ്രി തങ്ങള്‍ മുഹമ്മദ് കോയ തങ്ങള്‍ മൊയ്നുദ്ദീന് തങ്ങള്‍ ജാബിര്‍ തങ്ങള്‍,സുമയ്യ ബീവി,സക്കീന ബീവി,നുസൈബ ബീവി.
( ഖബറടക്കം വൈകീട്ട് ബുഖാറ പള്ളി ഖബർസ്ഥാനിൽ)
സെന്റർ ഫോർ റെസിസ്റ്റൻസ്, സോവറിനിറ്റി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (MOHAAT) ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി തയാറാക്കിയ പ്രബന്ധത്തിനാണ് അവതരണാനുമതി ലഭിച്ചത് .
Rethinking Critical Thought After Genocide: A Cognitive Turning Point (വംശഹത്യയ്ക്കു ശേഷമുള്ള വിമർശനാത്മക ചിന്തയെ പുനർവിചിന്തനം ചെയ്യുക: ഒരു വൈജ്ഞാനിക വഴിത്തിരിവ്) എന്ന തലക്കെട്ടിലാണ് പ്രബന്ധം. 2026 ഫെബ്രുവരി 21 മുതൽ 23 വരെ ഇറാനിലെ ടെഹ്റാനിൽ സമ്മേളനം നടക്കും.
-------
മഞ്ഞിയിൽ
മക്കള്‍:- മുഹമ്മദ് (മോനു), അലി, മുസ്തഫ (മുത്തു), ആമിന (മോളു). മരുമക്കള്‍:- താഹിറ മഞ്ഞിയില്‍, അസ്മാബി, ഷമി, യൂസുഫ്.
പ്രിയപ്പെട്ട ഹഫ്സത്ത വിടപറഞ്ഞിരിക്കുന്നു.ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഇത്തയുടെ സവിശേഷതയാണ്.മാസങ്ങള്‍ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്ക്കാന് പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ വായിക്കാന്‍ കിട്ടിയ അസുലഭാവസരം എന്നായിരുന്നു അവരുടെ തമാശ.
കുശലങ്ങള്‍ പറഞ്ഞു തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കെ സുബൈറയേയും ഹിബയേയും അന്വേഷിക്കുന്നുണ്ടായിരുന്നു.ഹമദിന്റെ പ്രതിശ്രുത വധുവിനെ ഉദ്ദേശിച്ച് മറ്റൊരു ഹിബമോള്‍ കൂടെ നമ്മുടെ വീട്ടില്‍ വരുമെന്നു പറഞ്ഞപ്പോള്‍,അതൊക്കെ ഞാനറിഞ്ഞു എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ പ്രാര്‍ഥനയോടെയാണ് പ്രതികരിച്ചത്.അതെ ജീവിതത്തിലെ മുഖാമുഖമുള്ള അവസാന യാത്ര പറച്ചിലായിരുന്നു അത് എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.
പാടൂരില്‍ വിശിഷ്യാ സ്ത്രീകള്‍ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്സത്താടെ ഭാഗധേയത്വം അവിസ്മരണിയമാണ്. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്കളങ്കയായ ഇത്തയുടെ വേര്‍പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്തിക്ക് ഇടമില്ല.
പാടൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠന പരമ്പരകളില്‍ ചിലപ്പോഴെക്കെ ഈയുള്ളവന് നിയോഗിക്കപ്പെടുന്ന അവസ്ഥയില്‍ സദസ്സിലെ മുന്‍ നിരയില്‍ അസീസിനെ കേള്‍ക്കാന്‍ സ്ഥലം പിടിച്ചിരിക്കും.ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങും മുമ്പ് തന്നെ ഓടിവന്നു സന്തോഷം അറിയിക്കും. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും എന്റെ നുറുങ്ങുകളും പഠനക്ലാസ്സുകളും അയച്ചു കിട്ടിയാല്‍ താമസിയാതെ തന്നെ കേട്ട് പരമാവധി പ്രതികരിക്കും.എല്ലാം അവസാനിച്ചിരിക്കുന്നു.ഇനി പ്രസ്തുത നമ്പറില്‍ നിന്നും ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ല.അതെ,അളക്കാനാകാത്ത പ്രതീക്ഷകളുടെ ആകാശത്തേക്ക് അവര്‍ പറന്നു പോയിരിക്കുന്നു.
എത്രപെട്ടെന്നാണ് ജീവിതത്തിലെ തിരശ്ശീലകള്‍ വീഴുന്നത്.ഓര്‍ക്കാനും പറയാനും ജീവിത സന്ദര്‍ഭങ്ങളും മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്ദാനം നല്കിയ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നതസ്ഥാനീയരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഹഫ്സത്തയെ അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്‍ഥനയോടെ...
-----------
അസീസ് മഞ്ഞിയില്‍
19.07.25
-----------
മക്കൾ: മിഖ്ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.