Tuesday, March 14, 2023

ഷമീറ

മുഹമ്മദ് കുട്ടി വൈദ്യരുടെ സഹോദരി ഫാത്തിമ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദിന്റെ (ഇത്തിക്കുന്നത്ത്) ഭാര്യ ഷമീറ (39) നിര്യാതയായി. ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു.കൂരിക്കുഴിയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അവസാന യാത്രക്കുള്ള   ഒരുക്കത്തോടെയായിരുന്നു ഷമീറ. പൂര്‍‌ണ്ണമായ ബോധത്തോടെയും ബോധ്യത്തോടെയുമാണ്‌ അവര്‍ യാത്രയായത്.ലോക രക്ഷിതാവായ തമ്പുരാന്‍ അവരൂടെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിച്ചരുളുമാറാകട്ടെ.

ഖബറടക്കം പെരിങ്ങോട്ടുകര ജാറത്തിങ്കല്‍ പള്ളി ഖബര്‍‌സ്ഥാനില്‍ നടക്കും.മക്കള്‍ സുഹൈല,അഹമ്മദ് ഫാതിഹ്,ബിലാല്‍ മുഹിയദ്ദീന്‍.

14.03.2023


Monday, January 30, 2023

വൈദ്യ കുടും‌ബത്തിലെ വര്‍‌ത്തമാനങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്ഥനായിരുന്നു പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യര്‍.അദ്ധേഹത്തിന്റെ മകന്‍ മുഈനുദ്ധീനും പാരമ്പര്യം നില നിര്‍‌ത്തി.മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പശസ്‌തനു പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ.

ഉസ്‌മാന്റെ ഒരു മകള്‍ ഫദീല നിഷാര്‍ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ രാജ ഗിരിയില്‍ പഠനം പൂര്‍‌ത്തീകരിച്ചു.

രണ്ടാമത്തെ മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്..

അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍‌ത്തിയാക്കി. മറ്റൊരു മകന്‍ അനസ്‌ അഹമ്മദും,വിവാഹിതയായ മകളും  വേറിട്ട പഠന വഴിയിലാണ്‌.

Thursday, January 12, 2023

സൈദു‌മുഹമ്മദ്

തിരുനെല്ലൂർ സെന്ററിൽ താമസിക്കുന്ന സൈദു‌മുഹമ്മദ്  മരണപ്പെട്ട വിവരം അറിയിക്കുന്നു. ദീര്‍‌ഘനാളായി രോഗ ശയ്യയിലായിരുന്നു.ഭാര്യ മൈമൂന കാട്ടേപറമ്പില്‍ ഈയിടെയാണ്‌ മരണപ്പെട്ടത്.

മക്കള്‍:- സഫ്‌വാന്‍,സുമയ്യ ഷാഹുല്‍.മരുമക്കള്‍:- ഷാഹുല്‍ മുസ്‌‌തഫ,ഫീനിയ സഫ്‌‌വാന്‍.

ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ കാലത്ത് 9 ന്‌  (13.01.2023 വെള്ളി) നടക്കും.

==========

Tuesday, January 10, 2023

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം സി.എ.സാബിറക്ക്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി നൽകുന്ന എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരത്തിന് കൂർക്കഞ്ചേരി എസ്.ബി.എം.എൽ.പി.സ്‌‌കൂള്‍ അറബി അധ്യാപികയായ ശ്രീമതി സി.എ.സാബിറയെ തെരഞ്ഞെടുത്തു.

എസ്.എസ്.കെ.യുടെ കീഴിൽ എസ്.ആർ.ജി.യായും ഡി.ആർ.ജി യായും സേവനം ചെയ്‌‌തു വരുന്ന സാബിറ ടീച്ചർ 2008 - 2009 ൽ എൽ.പി. അറബിക് പാഠപുസ്‌‌തക നിർമ്മാണ സമിതി അംഗമായിരുന്നു. ഇപ്പോൾ 2022 - 2023 വർഷത്തെ സ്‌‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌‌കരണ കമ്മിറ്റി യിൽ ഫോക്കസ് ഗ്രൂപ്പ് അംഗമാണ്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാന ചെയർപേ‌ഴ്‌‌സൺ ആണ്.2023 ജനുവരി 21 ന് തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് സമർപ്പണം നടക്കും.

-----------

അന്‍‌സാര്‍ മഞ്ഞിയിലിന്റെ സഹധര്‍‌മ്മിണി ഇര്‍‌ഫാന ഇസ്‌ഹാഖിന്റെ ഉമ്മയാണ്‌.

========

Wednesday, December 21, 2022

ഡോ.റസിന്‍ സിദ്ദീഖ്

ഒരു സന്തോഷ വര്‍‌ത്തമാനം:-സിദ്ദീഖ് സൈനബ ദമ്പതികളുടെ നാലാമത്തെ മകന്‍ കൊച്ചിന്‍ യൂണിവേഴ്‌‌സിറ്റി ഓഫ് സയന്‍‌സ് & ടക്‌‌നോളജിയില്‍ നിന്നും സ്‌‌റ്റാറ്റിസ്‌റ്റിക്‌സില്‍ ഡോക്‌ടറേറ്റ് നേടി.തൃശൂര്‍ സെന്റ് തോമസ് കോളേജ്‌ അസിസ്റ്റന്റ് പ്രൊഫസറാണ്‌.

ഡോക്‌‌ടര്‍ റസിന്‍ സിദ്ദീഖിന്‌ രണ്ട് സഹോദരിമാര്‍ രഹ്‌ന,റുക്‌സാന.മൂത്ത സഹോദരന്‍ ഷാന്‍ റിയാസ്.

============

അഭിനന്ദനങ്ങള്‍ ...

അല്ലാഹു അനുഗ്രഹിക്കട്ടെ.

Sunday, September 18, 2022

കാരണവര്‍

ഞങ്ങളുടെ തറവാട്ടു കാരണവന്മാരുടെ ശുനക പ്രേമത്തെ സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.1

1970 ല്‍വിടവാങ്ങിയ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടിയും 2018 ല്‍ പരലോകം പൂകിയ കുഞ്ഞു മോന്‍ ഇമ്പാര്‍‌ക്കും വേട്ടനായ്‌ക്കളെ പോറ്റുന്നതില്‍ അതീവ തല്‍‌പരരായിരുന്നു.

ലോക കേസരികളായി അറിയപ്പെട്ടിരുന്ന വളര്‍‌ത്ത്‌ നായ്‌ക്കള്‍ കാരണവന്മാരുടെ കമ്പങ്ങളിലൊന്നായിരുന്നു.പോമറേനിയന്‍ പോലുള്ള നായ്‌ക്കള്‍ നാട്ടുകാര്‍‌ക്ക്‌ വലിയ കൗതുക കാഴ്‌ച തന്നെയായിരുന്നു.നായ്‌ക്കള്‍ക്ക്‌ പ്രത്യേക ഭക്ഷണ ശേഖരം തന്നെ ഉണ്ടായിരുന്നു.അതിനുള്ള പരിചാരകരും പരിശ്രമക്കാരും. 

ഡോബർമാൻ,ലാബ്രഡോര്‍,ഡാൽമേഷ്യന്‍,ഗ്രേറ്റ് ഡെയിൻ തുടങ്ങിയ പട്ടികളിലെ പട്ടികകള്‍ ചാവക്കാട്ടുകാര്‍ പരിചയപ്പെടുന്നത് ഇമ്പാറക്‌ കുടും‌ബത്തിലൂടെയായിരുന്നെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.

ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചു പോരുന്നു.

ലാബ്രഡോര്‍ ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റു കാരന്‍.നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവന്‍.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌ സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ള വര്‍‌ഗം.ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യ പ്രകൃതക്കാരനാണ്‌ ലാബ്രഡോര്‍.

ഡാൽമേഷ്യന്‍.പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരമാണ്‌.ഈ ജന പ്രിയ ഇനം.ഗ്രേറ്റ് ഡെയിൻ.അനുസരണ ശീലനായ ഒന്നാന്തരം തന്നെയത്രെ.

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധമത്രെ വര്‍‌ത്തമാന വാര്‍‌ത്താ കൗതുകങ്ങള്‍ ...

===========

അസീസ് മഞ്ഞിയില്‍





Friday, September 16, 2022

ഓര്‍‌മ്മകളിലെ സത്താര്‍

ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ അണിയറയില്‍ ഒരുങ്ങുന്നു.ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സം‌ഘടിപ്പിക്കപ്പെടുന്ന സം‌ഗീത വിരുന്ന് കൊതിയോടെ കാത്തിരിക്കുകയാണ്‌ സംഗീതാസ്വാദകര്‍. 2015 ല്‍ എമ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു കെ.ജി പരലോകം പൂകിയത്‌.600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടക ഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.
പ്രസിദ്ധനായ പ്രൊഫസര്‍ കെ.ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ്.പൂവത്തൂര്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ എലിമെന്‍റി സ്‌‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചരേിയിലെ കൃഷ്‌‌ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ ശാസ്‌‌ത്രീയ സംഗീതം പഠിച്ചു. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊ‌‌യ്‌‌തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് അടുപ്പിച്ചു.1942 ല്‍ മദ്രാസിലത്തെി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി.
1960-70 കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കൊഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന കൃതി രചിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ആദ്യകാല സംഗീത ഗുരു.
കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ ഇന്നെന്തേ നിന്‍ മിഴിക്കോരു നിറമാറ്റം പൊന്നേ...''
ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗ‌യ്റുല്ലാ നൂറുമുഹമ്മദ് സല്ലല്ലാ ലാഇലാഹ ഇല്ലല്ലാ...''
മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍..'',
ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താല്‍ എഴുതിയ കത്തു കിട്ടി
എന്റെ സഖീ...തുടങ്ങിയ ആസ്വാദക ലോകം ഏറ്റെടുത്ത പാട്ടുകളെ അനശ്വരമാക്കിയ ഗായകനാണ്‌ കെ.ജി.സത്താര്‍.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ അനിഷേധ്യമായ പങ്കുവഹിച്ച മാപ്പിള്ളപ്പാട്ട് തറവാട്ടിലെ ഖുറൈഷി കെ.ജി സത്താര്‍ എന്റെ നാട്ടുകാരനാണ്‌ എന്നതില്‍ അഭിമാനമുണ്ട്‌.കൗമാരപ്രായത്തില്‍ ഞാന്‍ രചിച്ച വരികള്‍ ആകാശവാണിയിലൂടെ ശബ്‌ദം നല്‍‌കി പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും ഇത്തരുണത്തില്‍ ഓര്‍‌ത്തു പോകുന്നു...
മക്കത്ത് പൂത്തൊരു പൂവിന്‍ മണമിന്നും തീര്‍‌‌ന്നില്ലാ മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. -------- മുന്തിരിവള്ളികള്‍ കാറ്റിലുലഞ്ഞു മധുരക്കനികള്‍ തിങ്ങി നിറഞ്ഞു മണല്‍ കാട്ടിലന്ന്‌ മലരുകള്‍ വിടര്‍‌ന്നു മരുഭൂമിയിലാകെ നറുമണം പരന്നു.. സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- മഗ്‌രിബും മശ്‌രിഖും തുടു തുടുത്തിരുന്നു മദ്‌ഹുകൾ മൂളിക്കൊണ്ട്‌ മരുക്കാടും ഉണര്‍‌ന്നൂ.. മധു മന്ദഹാസത്താലെ മധുപന്മാര്‍ പറന്നു... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- കിലു കിലെ കലിമകള്‍ കടലിരമ്പിടുന്നു മിനു മിനു മിന്നും താര ഗണങ്ങളും ഉണര്‍‌ന്നു തസ്‌ബീഹിന്‍ സ്വരം കൂട്ടി മഴമേഘം പടര്‍‌‌ന്നൂ... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- ഈ വരികളായിരുന്നു ആകാശവാണിയിലൂടെ ആദ്യമായി ശബ്‌ദം നല്‍‌കപ്പെട്ടത്.എഴുപതുകളില്‍ കൗമാര പ്രായത്തില്‍ എഴുതിയ ഈ മദ്‌ഹ്‌ ഗാനം തൊണ്ണൂറുകളില്‍ മറ്റാരുടെയൊ വിലാസത്തിലും പിതൃത്വത്തിലും കാസറ്റിലൂടെ പ്രചരിച്ചതും സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.
ധാര്‍‌മ്മികമായ പാഠങ്ങളും ചരിത്രങ്ങളും ആഘോഷാവസരങ്ങള്‍‌ക്കസരിച്ചുള്ള പാട്ടുകളും എന്നതിലുപരി സമൂഹത്തില്‍ നിലനിന്നിരുന്ന അത്യാചാരങ്ങളെ സരസമായി അവതരിപ്പിക്കുന്നതിലും കെ.ജി.സത്താര്‍ ബദ്ധശ്രദ്ധനായിരുന്നു. കാതുകളനവധി തുള തുളക്കാന്‍ പടച്ചവന്‍ പറിഞ്ഞിട്ടുണ്ടോ അതിലൊരു കൂമ്പാരം സ്വര്‍‌ണ്ണമിടാന്‍ പടച്ചവന്‍ പറഞ്ഞിട്ടുണ്ടോ ? എന്നീ വരികള്‍ എഴുപതുകളില്‍ മാപ്പിള ചുണ്ടുകളിലെ മൂളിപ്പാട്ടുകളില്‍ ഇടം പിടിച്ചവയായിരുന്നു.
സാമൂഹിക വിപ്ലവത്തിന്‌ വളരെ സമര്‍‌ഥമായി മാപ്പിള ഗാന ശാഖയെ ഉപയോഗപ്പെടുത്തിയ,മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവരുടെ സ്‌മരണാര്‍‌ഥം സപ്‌‌തം‌ബര്‍ 29 ന് സം‌ഘടിപ്പിക്കുന്ന ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ എന്ന സം‌ഗീതവിരുന്നിന്‌ ഭാവുകങ്ങള്‍. ===== അസീസ് മഞ്ഞിയില്‍

Monday, September 12, 2022

സപ്‌തം‌ബറിലെ മണിയറയും മണ്ണറയും

2022 സപ്‌‌തം‌ബര്‍ 8 വൈകുന്നേരം അബൂഹമൂര്‍ ഖബര്‍‌സ്ഥാന്‍ ബ്ലോക് നമ്പര്‍ 106 ല്‍ ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.ബന്ധു മിത്രാധികളും സുഹൃത്തുക്കളും ചേര്‍‌ന്ന്‌ ഉമറിന്റെ ഭൗതീക ശരീരം  അടക്കം ചെയ്യാനുള്ള ഒടുവിലത്തെ മിനുക്ക് പണികളില്‍ സജീവം.ദുഃഖം ഘനീഭവിച്ച അന്തരീക്ഷം.നാട്ടിലെ ഖബറടക്ക രീതിയില്‍ നിന്നും തികച്ചും വ്യതിരിക്തമായ ശൈലി മരുഭൂമിയിലെ ഖബറടക്കത്തില്‍ പ്രകടമാണ്‌.ഈ സാഹചര്യത്തില്‍ വിശേഷാലൊരു ഹൃദയ വ്യഥ അനുഭവപ്പെടുന്നുണ്ടായിരുന്നു.

നമ്മുടെ നാട്ടില്‍ ഖബറുകള്‍‌ക്ക്‌ മേല്‍ക്കുഴി, ഇരിക്കക്കുഴി എന്നീ രണ്ട് വ്യത്യസ്ത കുഴികളാണ് തയ്യാറാക്കുക. ഇരിക്കക്കുഴിയില്‍ മൃതശരീരം കിടത്താനുളള വീതി മാത്രമാണ് ഉണ്ടാവുക.മൃത ശരീരം അടക്കിയതിനു ശേഷം,മൂടു കല്ലുകള്‍ വെച്ച് അടക്കും.അറേബ്യന്‍ ഗള്‍‌ഫ് രാജ്യങ്ങളില്‍ ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള ആറടി താഴ്ചയിലുള്ള ഒറ്റ കുഴിയാണ്.ഏറ്റവും അടിയില്‍ പാര്‍ശ്വത്തിലെ ഭിത്തി ചെത്തി ഒരു മൃതശരീരത്തെ കിടത്താന്‍ മാത്രം പാകത്തില്‍ വലിപ്പമുള്ള അറ വെട്ടിയൊരുക്കും.അതിലേക്ക് മൃതദേഹം കയറ്റിവെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ കൊണ്ട് അറ അടയ്ക്കുന്നതാണ് ഗള്‍‌ഫ്‌ നാടുകളിലെ രീതി.പിന്നെ ആറടി കുഴിയും മണ്ണിട്ട് മൂടും.മണല്‍ നിറഞ്ഞ മരുഭൂമിയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് രൂപപ്പെട്ട ശൈലിയായിരിക്കാം ഇത്.

ഖബറടക്ക വേളയില്‍ സാക്ഷിയായ സന്ദർഭം.മനുഷ്യന്റെ  നിസ്സഹായാവസ്‌ഥയില്‍ സ്‌തം‌ഭിച്ചു നിന്നു പോയ മുഹൂര്‍‌ത്തങ്ങള്‍.എല്ലാം യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഊര്‍‌ന്നു പോകുന്ന ചോര്‍‌ന്നു പോകുന്ന മഹിതമായ സമ്പ്രദായങ്ങൾ ഗൃഹാതുരതയോടെ ഓര്‍‌ത്ത് നൊന്തു പോയ നിമിഷം.

വിശാലമായി നീണ്ട് കിടക്കുന്ന ശ്‌മശാന ഭൂമിയില്‍ നൂറുകണക്കിന്‌ ഖബറുകള്‍ മുന്‍‌കൂട്ടി ഒരുക്കി വെക്കുന്നുണ്ട്.ഓരോന്നിനും അതിന്റെ ഊഴം വരും.മയ്യിത്ത് നിസ്‌‌ക്കാര ശേഷം പ്രത്യേക വാഹനത്തില്‍ ഖബരിന്നരികെ വരെ ജനാസ കൊണ്ടുവരും.മൃത ദേഹം ഖബറിലേക്ക് ഇറക്കി വെച്ച്,സിമന്റ്‌ സ്ലാബുകള്‍ കൊണ്ട്‌ മൂടി പഴുതടക്കാനുള്ള കുഴച്ച മണ്ണ്‌ സഹൃദയര്‍ പരസ്‌പരം കൈമാറി ഖബറിലേക്ക്‌ എത്തിക്കുന്നതിനപ്പുറം,ചുറ്റും കൂടിയവര്‍‌ക്ക്‌ ഒന്നും സാധിക്കുകയില്ല.

ഇതേ മണ്ണില്‍ നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്ക്‌ തന്നെ നിങ്ങളെ തിരിച്ചു കൊണ്ടു പോകും. ഇതില്‍ നിന്നു തന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

എന്ന്‌ ശാന്തമായി നിന്നു മൊഴിയാം.

ഉറച്ചു കിടക്കുന്ന ചുടുകാട്ടിലെ കല്ലും കട്ടയുമല്ലാതെ ഒരു പിടി മണ്ണും എടുക്കാനാകില്ല.ഷേവലിന്റെ സഹായത്താലാണ്‌ ഖബറില്‍ മണ്ണ് നിറക്കുന്നത്.അതെ,യന്ത്ര വത്കൃത ലോകത്ത് എല്ലാം യാന്ത്രികം. അസ്വസ്ഥമാകുന്ന മനസ്സിന്റെ തീഷ്‌ണതയില്‍ ചുട്ടുപോകുന്ന മനസ്സോടെ  കൈകളുയർത്താം.നാടും വീടും വിട്ട പരദേശിയുടെ സ്വീകാര്യമായ പ്രാര്‍‌ഥനകൾക്ക് വേണ്ടി.

2012 സപ്‌‌തം‌ബറിലായിരുന്നു ഉമറിന്റെ വിവാഹം.പുതു മണവാളന്‍ തന്റെ ഇണയെ മണിയറയിലേക്ക് കൂടെ കൂട്ടുന്ന അനുഗ്രഹീതമായ നിമിഷങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു.പുതിയ ജീവിതാധ്യായം പ്രാരം‌ഭം കുറിച്ച മഹിതമായ മുഹൂര്‍‌ത്തം.ഒരു ദശാബ്‌‌ദത്തിനു ശേഷം ഭൗതിക ജീവിതത്തില്‍ നിന്നും പാരത്രിക ലോകത്തേക്കുള്ള പ്രയാണത്തിലും,അഥവാ ജീവിതാധ്യായത്തിന്‌ വിരാമമിട്ട് മണ്ണറയിലേക്ക്‌ യാത്രയാക്കുന്നേരവും സാക്ഷിയായപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന.തന്റെ പ്രിയതമന്റെ ഖബറടക്കത്തിന്‌ സാക്ഷിയായി തൊട്ടടുത്തൊരു വാഹനത്തില്‍ മുഹ്‌സിയും ഉണ്ടായിരുന്നു.

മൃത ശരീരം ഖബറിലെ പാര്‍‌ശ്വ ഭാഗത്തെ അറയിലേക്ക്‌ എടുത്ത വെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ വെച്ച് അടച്ചു.എന്നിട്ട് ആറടി ആഴമുള്ള കുഴിയിലേക്ക്‌ മണ്‍ കോരിയിലൂടെ മണ്ണൊഴുക്കി മൂടിക്കൊണ്ടിരുന്നു.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നി.കൈകാലുകള്‍ കുഴഞ്ഞു പോകുന്നതു പോലെ.പരസഹായമില്ലാതെ നില്‍‌ക്കാന്‍ കഴിയാത്ത അവസ്ഥ. പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥത.ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തെക്കാള്‍ വേവും നോവുമായിരുന്നു ഉള്ളുമുഴുവന്‍. പരേതാത്മാവിന്റെ പാരത്രിക വിജയത്തിനായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു. ഒടുവില്‍ സലാം പറഞ്ഞു കൊണ്ട് പിരിഞ്ഞു.

കോരിച്ചൊരിയുന്ന മഴയുടെ അർധ വിരാമാത്തിൽ ഇനിയൊരു പെരുമഴക്ക് തുടക്കമാവും മുമ്പ് വീടെത്താനുള്ള വ്യഗ്രത പോലെ......

വാഹനത്തില്‍ കയറിയിരുന്നപ്പോള്‍ വിശുദ്ധ ഖുര്‍‌ആനിലെ ഇരുമ്പ്‌ എന്ന അധ്യായത്തിലെ ഇരുപതു മുതലുള്ള സൂക്തത്തിലെ സം‌ക്ഷിപ്‌‌ത ചിത്രം ഓര്‍‌മ്മയില്‍ തെളിഞ്ഞു.ജീവിതമെന്നാല്‍ കളിയും തമാശയും വിനോദവും ആര്‍‌ഭാഡവും സന്താന സൗഭാഗ്യങ്ങളില്‍ പരസ്‌‌പരം മികച്ചു നില്‍‌ക്കാനുള്ള മത്സരവുമെന്നത്രെ മനുഷ്യരുടെ വിചാരം.ഇത്തരം അതിരു വിട്ട സമീപനത്തെ അതിമനോഹരമായി ചിത്രീകരിക്കുന്ന ഭാഗം വര്‍‌ണ്ണമഴയായി പെയ്‌‌തിറങ്ങി. ശാശ്വതമായ വിജയത്തിനുവേണ്ടി നന്മയിലേക്കുള്ള മത്സരമാണ്‌ പരമ പ്രധാനം എന്ന് അടിവരയിട്ടുകൊണ്ടാണ്‌ പ്രസ്‌തുത ഭാഗം അവസാനിക്കുന്നത്.

കരുണാവാരിധിയായ തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ...
==============
അസീസ് മഞ്ഞിയില്‍

Thursday, September 8, 2022

ഉമര്‍ ഓര്‍‌മ്മയായി

ദോഹ:പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍  പി.പി ഉമര്‍ (36) വട്ടേക്കാട് - തൃശൂര്‍, മരണപ്പെട്ടു.അര്‍‌ബുധ ബാധിതനായി ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം ദോഹയില്‍.ഭാര്യ മുഹ്‌സിന. മകന്‍ ഹം‌ദാന്‍.

ഉമര്‍ ഓര്‍‌മ്മയായി
----------
2018 ലാണ്‌ ഏറ്റവും ഒടുവില്‍ അവധികഴിഞ്ഞ്‌ ഉമര്‍ പി.പി ഖത്തറിലെത്തുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിയമക്കുരുക്കില്‍ തടവിലായി.ജയില്‍ വാസത്തിന്നിടക്ക്‌ 2021 ല്‍ തുടയെല്ലില്‍ കടുത്ത വേദനയെ തുടര്‍‌ന്ന്‌ ചികിത്സക്ക്‌ വിധേയനായി.പിന്നീട്‌ ഹമദ്‌ ആശുപതിയില്‍ അഡ്‌‌മിറ്റ് ചെയ്യപ്പെട്ടു. അര്‍‌ബുധവുമായി ബന്ധപ്പെട്ടതായിരുന്നു രോഗം എന്ന്‌ സ്ഥിരീകരിച്ചു കൊണ്ടുള്ള ചികിത്സ തുടര്‍‌ന്നു കൊണ്ടിരുന്നു.ദീര്‍‌ഘനാളത്തെ ചികിത്സക്കിടയില്‍ ആശുപതിയില്‍ നിന്നും ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ടു.

2022 ല്‍ ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോവിഡ്‌ ബാധിച്ചു.കോവിഡ് ബാധ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാക്കി.വീണ്ടും അഡ്‌മിറ്റ് ചെയ്യപ്പെട്ടു.റുമേല കാന്‍‌സര്‍ ആശുപതിയിലായിരുന്നു ചികിത്സ.

രോഗവും ചികിത്സയും കൂടാതെ നിയമ കുരുക്കുകളും ഉള്ളതിനാലും നാട്ടിലേക്കുള്ള യാത്ര നടന്നില്ല.ഉമര്‍ ഖത്തറിലേക്ക്‌ പോരുമ്പോള്‍ 4 വയസ്സ് പ്രായമുണ്ടായിരുന്ന മകന്‍ മുഹമ്മദ് ഹം‌ദാന്‌ ഇപ്പോള്‍ 9 വയസ്സ് ആയിരിക്കുന്നു.

മകന്റെ വിവരം അറിഞ്ഞതു മുതല്‍ കണ്ണീരിലായ ഉമ്മ ഏറെ രോഗ ബാധിതയായി.മകന്റെ ആരോഗ്യാവസ്ഥ ഏറെ സങ്കീര്‍‌ണ്ണമാണെന്നതിനാല്‍ മകനെ കാണാന്‍ അവര്‍ ദോഹയില്‍ ഓണ്‍ അറൈവല്‍ വിസയില്‍ വന്നു.തിരിച്ചു പോയി.ശേഷം ഉമറിന്റെ ഭാര്യ ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തി.സപ്‌തം‌ബര്‍ 8 ന്‌ മുഹ്‌സിന തിരിച്ചു പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കി യാത്ര നീട്ടിവെക്കുകയായിരുന്നു.കൂടാതെ മുഹ്‌സിന പോകരുതെന്നു ഉമര്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

മാസങ്ങള്‍‌ക്ക്‌ മുമ്പ്‌ തന്നെ ഉമര്‍ അന്ത്യയാത്രക്ക്‌ ഒരുങ്ങിക്കൊണ്ടിരുന്നു എന്നത് ഒരു യാഥാര്‍‌ഥ്യമാണ്‌.സപ്‌തം‌ബര്‍ 6 വൈകുന്നേരത്തോടെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഒരുങ്ങിയിരുന്നു എന്നു മാത്രം.നേരമായി എന്ന്‌ ഇടക്ക്‌ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.ഏറെ ദയനീയമായ അവസ്ഥയിലായിട്ടും തന്റെ സഹധര്‍‌മ്മിണിയെ ആവും വിധം സമാശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും മാപ്പപേക്ഷ പോലും നടത്താനും പാതി ബോധത്തിലും ഉമര്‍ മറന്നില്ല.

സപ്‌തം‌ബര്‍ 7 മധ്യാഹ്നം മുതല്‍ ശ്വാസോച്ഛ്വാസത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി.വിശുദ്ധ ഖുര്‍‌ആന്‍ പാരായണം ചെയ്‌തും ദിക്കറുകള്‍ ചൊല്ലിക്കൊടുത്തും നിമിഷങ്ങള്‍ ധന്യമാക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിച്ചു.വിവരങ്ങള്‍ കേട്ടറിഞ്ഞ് ബന്ധു മിത്രാധികളും സുഹൃത്തുക്കളും ആശുപത്രിയിലേക്ക്‌ വന്നു കൊണ്ടിരുന്നു.പാതിരാത്രിയില്‍ 12.04 ന്‌ അഥവാ സപ്‌തംബര്‍ 8 വ്യാഴം, അന്ത്യശ്വാസത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.സാമൂഹ്യ പ്രവര്‍‌ത്തക സൗദ പി.കെ മുഹ്‌സിനയെ സമാശ്വസിപ്പിക്കാന്‍ അടുത്തുണ്ടായിരുന്നു.ഖുര്‍‌ആന്‍ പാരായണത്തിന്റെ വശ്യതയില്‍ തൗഹീദിന്റെ മന്ത്ര ധ്വനികളാല്‍ നനഞ്ഞ ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരിക്കേ അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ ഉമറിന്റെ ആത്മാവ് ആകാശാലോകത്തേക്ക്‌ പറന്നകന്നു.

എന്റെ കുടും‌ബവും ബന്ധുമിത്രാധികളും സുഹൃത്തുക്കളും വിശിഷ്യാ ഉമറിന്റെ പ്രിയ സുഹൃത്ത് ഷരീഫും അന്ത്യയാത്രാ വേളയില്‍ ചാരത്തുണ്ടായിരുന്നു.

പ്രാര്‍‌ഥനയില്‍ ഉണ്ടാകണം.
അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍
============
08/09/2022

അവള്‍ മടങ്ങി
===========
ഉമറിനെ യാത്രയാക്കി മുഹ്‌‌സിന മടങ്ങി.ദീര്‍‌ഘമായ വര്‍‌ഷങ്ങള്‍ തന്റെ പ്രിയതമന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കിന്റെ ഗതിവിഗതികളും,ആശങ്കയും,തുടര്‍‌ന്ന്‌ അദ്ദേഹത്തെ ബാധിച്ച രോഗവും അതിന്റെ നോവും വേവും അകലങ്ങളിരുന്നും ഒടുവിലൊടുവില്‍ നേരിട്ടെത്തിയും കാണാനും കേള്‍‌ക്കാനും പരിചരിക്കാനും വിധിക്കപ്പെട്ട - അനുഗ്രഹിക്കപ്പെട്ട പൊന്നു മോള്‍,ദോഹ വിട്ടു.
പ്രകാശ വര്‍‌ഷത്തെക്കാളും ദൈര്‍‌ഘ്യം തോന്നിക്കുന്ന കാത്തിരിപ്പിനൊടുവിലെ സമാഗമം ഒരു ഓണ്‍ അറൈവലിലൂടെ സാധിച്ചെടുത്ത നിമിഷം സജലങ്ങളായ അവളുടെ കണ്ണുകള്‍‌ക്ക് നക്ഷത്രങ്ങളെ വെല്ലും വിധം തിളക്കമുണ്ടായിരുന്നു.മൃതപ്രായമായ തന്റെ ഇണയെ ഒന്നും സം‌ഭവിക്കാത്ത മട്ടില്‍ ചേര്‍‌ത്ത് പിടിച്ച് "ഞങ്ങള്‍ ഒരുമിച്ച് ഫോട്ടൊയെടുത്തു.." എന്ന്‌ ആഹ്‌‌ളാദ ഭാവത്തില്‍ പറഞ്ഞു തീരും മുമ്പ് മുത്തു മണിപോലെ ഉതിര്‍‌ന്ന് വീണ അശ്രുകണങ്ങള്‍ എത്ര പരിശുദ്ധം.

നീണ്ട കാലത്തെ ഇടവേളക്കൊടുവില്‍ തന്റെ നല്ലപാതിയെ പരിചരിക്കാനെങ്കിലും പടച്ച തമ്പുരാന്‍ അനുഗ്രഹിച്ചല്ലോ എന്ന ആത്മഗദത്തോടെ 30 ദിവസത്തെ ദൗത്യം.രോഗ പീഢയുടെ മൂര്‍‌ധന്യത്തില്‍  അര്‍‌ധ ബോധാവസ്ഥയിലും ചിലപ്പോള്‍ പൂര്‍‌ണ്ണമായും ബോധം നഷ്‌‌ടപ്പെട്ട അവസ്ഥയിലുമായിരുന്നു.
ഏറെ ധന്യമായ പരിചരണകാലം വിവരണാതീതം.ഇണങ്ങിയും പിണങ്ങിയും താലോലിച്ചും താരാട്ടിയും ഉടുപ്പിച്ചും കുളിപ്പിച്ചും കരളലിയിക്കുന്ന ശുശ്രൂഷാ കാലം.തിട്ടപ്പെടുത്തപ്പെട്ട അത്യപൂര്‍‌വ്വമായ നാളുകളിലെ വിശേഷങ്ങള്‍ കണ്ട് മാലാഖമാര്‍ പോലും അത്ഭുതം കൂറിയിരിയ്‌ക്കാം.ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട സ്വര്‍‌ഗ്ഗലോകം ആസ്വദിച്ച  ആതിഥ്യത്തെ ഓര്‍‌മ്മിപ്പിക്കും വിധം ഹൃദയാവര്‍‌ജ്ജകമായ മുഹൂര്‍‌ത്തങ്ങള്‍.

ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ ബഷീര്‍ അഹ‌മ്മദ് സാഹിബിന്റെ കൂടെയായിരുന്നു യാത്ര. സേവനത്തിന്റെ മഹിത മാതൃകയായ പി.കെ സൗദ സാഹിബയുടെ സഹവാസവും സമീപനവും സാമിപ്യവും മതിവരുവോളം അനുഭവിച്ചു തീരാതെ പോകുന്നതില്‍ മോള്‍‌ക്ക്‌ സങ്കടമുണ്ടായിരുന്നു,അവര്‍ തലേ ദിവസം തന്നെ എല്ലാ ഒരുക്കങ്ങളോടും കൂടെ വന്നിരുന്നു.എമിഗ്രേഷനിലേക്ക്‌ പ്രവേശിക്കും വരെ എല്ലാവരും മുഹ്‌സിനയെ അനുഗമിച്ചു.കരുണാ വാരിധിയായ തമ്പുരാന്റെ കരുണാകടക്ഷങ്ങള്‍‌ക്കായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു കൊണ്ട് മടങ്ങി.കണ്ണീരുണങ്ങാതെ വായിച്ചു തീര്‍‌ക്കാനാകാത്ത പച്ചയായ ഒരു ജീവിതാധ്യായത്തിനു വിരാമം.
പ്രാര്‍‌ഥനാ പൂര്‍‌വ്വം..
11.09.2022
======
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം
============
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം.മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലയളവാണ്‌ ഇദ്ദ (ദീക്ഷാകാലം).ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹ മോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും ഇദ്ദഃ അനുഷ്‌‌ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. 

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്.ഗര്‍‌ഭിണിയായിരിക്കേ ഭര്‍‌ത്താവ് മരണപ്പെട്ടാല്‍ പ്രസവം വരെ മാത്രമാണ്‌ ഇദ്ദ. ഇണകള്‍ ഒരുമിച്ച് ജീവിക്കാത്ത സാഹചര്യത്തില്‍ ഭര്‍‌ത്താവ്‌ മരണപ്പെട്ടാല്‍ ഇദ്ദ ആവശ്യമില്ല എന്ന്‌ ഇതിന്നര്‍‌ഥമാക്കരുത്.പവിത്രമായ ബന്ധമാണ്‌ ഇണകളുടേത് എന്ന ബോധ്യമുണ്ടാക്കുക എന്നതും ഇതില്‍ പ്രധാനമാണ്‌.

തങ്ങളുടെ വീടുകളില്‍ സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ആകര്‍‌ഷകമായതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്നാണ്‌ പ്രവാചക പാഠം.

ഇദ്ദ കാലയളവ് ഒരു പ്രയാസകാലമാക്കി കാണാതെ ഭക്ത്യാദരപൂര്‍‌വ്വമുള്ള പ്രാര്‍‌ഥനാകാലമായി മനസ്സിലാക്കുന്നതാണ്‌ ഇസ്‌‌ലാമിക സം‌സ്‌കാരത്തിന്റെ സൗന്ദര്യം.
========== 
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
------------
*നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍ ...*
=======
ഉമര്‍ ഓര്‍‌മ്മയായ ദിവസം തന്നെ,എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി,വൈകുന്നേരത്തോടെ അബുഹമുർ മഖ്ബറയിൽ ഖബറടക്കം നടത്താന്‍ സഹായിച്ച സഹകരിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല.

ഔദ്യോഗികമായ എല്ലാ രേഖകളും വാരാന്ത്യത്തിലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂ‌ത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യം നിർവ്വഹിച്ചതിൽ ഉമറിന്റെ സന്തത സഹചാരി സഹോദരൻ ഷരീഫിന്റെ നിസ്വാർഥ സേവനം ശ്ലാഘനീയം.തന്റെ കൂട്ടുകാരന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കും അനുബന്ധ പ്രതിബന്ധങ്ങളും ആയാസരഹിതമാക്കാനുള്ള പരിശ്രമങ്ങളിലും ഷരീഫ് അത്യധ്വാനം ചെയ്‌‌തിരുന്നു.

സാന്ത്വന സേവന രം‌ഗത്ത് അവസരത്തിനൊത്ത് ഉണര്‍‌ന്ന് ചികിത്സക്ക്‌ വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സഹായിച്ച രാജ്യത്തെ നന്മയുടെ പ്രതീകമായ സ്ഥാപനം വഴി അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ വിലമതിക്കാനാകാത്തതായിരുന്നു.ആരോഗ്യ രം‌ഗത്ത് ഏറെ കീര്‍‌ത്തിക്കപ്പെട്ട ഖത്തറിലെ ആതുരാലയ നഗരിയില്‍ ദീര്‍‌ഘമായ കാലഘട്ടം രോഗിക്ക്‌ ശുശ്രൂഷകള്‍ നല്‍‌കിയ ഭിഷഗ്വരന്മാര്‍‌ക്കും,വിവിധ വകുപ്പുകളില്‍ പെട്ട സേവന നിരതരായ പരിപാലകര്‍‌ക്കും, പരിചാരകര്‍‌ക്കും നന്ദി രേഖപ്പെടുത്തുന്നു. 

നാളിതുവരെയുള്ള പരീക്ഷണ ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന, ചെറുതും വലുതുമായ സേവനങ്ങൾ നൽകി‌പ്പോന്ന, പ്രാർഥനയോടെ കൂടെ നിന്ന്‌ ചേര്‍‌ത്ത് നിര്‍‌ത്തിയ ബന്ധുമിത്രാധികള്‍‌ക്കും സഹൃദയര്‍‌ക്കും നന്ദി പ്രകാശിപ്പിക്കുന്നു.വിശിഷ്യാ അന്ത്യയാത്രയിൽ, ജനാസ നമസ്കാരത്തിൽ ഭാഗഭാക്കായ എല്ലാ പ്രിയപ്പെട്ടവര്‍‌‌ക്കും പടച്ച തമ്പുരാന്‍ അർഹമായ പ്രതിഫലം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ...
=========
പ്രാര്‍‌ഥനയോടെ
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
12.09/2022

Wednesday, August 24, 2022

ഇബ്രാഹീം മഞ്ഞിയില്‍

തിരുനെല്ലൂർ പുതിയവീട്ടിൽ മഞ്ഞിയിൽ മാമദ് മകൻ ഇബ്രാഹിംകുട്ടി മരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു.

മഗ്‌‌ഫിറത്തിനും, മർഹമത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ.

=========

(സെയ്‌ത് കുഞ്ഞുപ്പാടെ മകള്‍ പാത്തുണ്ണിയുടെ മകന്‍)

Sunday, August 14, 2022

ഉമ്മ യാത്രയായിട്ട്‌ അഞ്ച്‌ വര്‍‌ഷം

 

പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി ഒരു സം‌ഘം പേരുടെ ഉമ്മയും ഉമ്മൂമയും യാത്രയായിട്ട്‌ അഞ്ച്‌ വര്‍‌ഷം.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.അല്ലാഹുവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എന്റെ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറ്‌ വയസ്സിനോട്‌ അടുത്ത അടയാളങ്ങള്‍ ഒന്നു പോലും ആര്‍‌ക്കും പിടി കൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി വായനകള്‍‌ക്കും അന്വേഷണങ്ങള്‍‌ക്കും സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍‌ത്തമാനകാല അമ്മായിയമ്മമാര്‍‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനാലയങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന്‌ തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.ഖത്വീബ്‌ സുലൈമാന്‍ അസ്ഹരിയുടെ പ്രഭാഷണം ഏറെ ഇഷ്‌ടമാണെന്ന വിവിരം അദ്ധേഹത്തെ അറിയിക്കണമെന്നു ശാഠ്യമുള്ള നാടന്‍ വൃദ്ധ.ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017 ലെ ഈദ്‌ ഗാഹില്‍ ഉമ്മ പങ്കെടുത്തിരുന്നു 

മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍‌ണറിലെ ആഴമുള്ള ശാന്തത ഇപ്പോഴും വിട്ടുമാറാത്തതു പോലെ.2017 ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌ വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍‌ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറയാം എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.

2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.പാതിരായ്‌ക്ക്‌ ശേഷം സങ്കീര്‍‌ണ്ണമാണെന്ന അറിയിപ്പ്‌  നല്‍‌കപ്പെട്ടു.അഥവാ 2017 ഒക്‌ടോബര്‍ 5{ചന്ദ്രമാസ കണക്കനുസരിച്ച്‌ ഹിജ്‌റ 1439 മുഹറം 15} പുലര്‍‌ച്ചയ്‌ക്ക്‌  ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍‌മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട്‌ ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിട്ട്‌ അഞ്ച്‌ വര്‍‌ഷം. പ്രാര്‍‌ഥനാ പൂര്‍‌വ്വം.

Monday, July 18, 2022

പ്രവാസകാലം

ഖത്തറിലെ ചിര പുരാതന ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ ബിദ.2000 പിറന്നതിനു ശേഷമാണ്‌ ഈ ഭാഗങ്ങള്‍ പൂര്‍‌ണ്ണമായും പൊളിച്ചു മാറ്റപ്പെട്ടത്. പ്രവാസി മലയാളി കുടും‌ബങ്ങള്‍ കൂടുതലും ബിദ റുമേല എന്നീ കടലോര പ്രദേശങ്ങളിലായിരുന്നു തിങ്ങി പാര്‍ത്തിരുന്നത്. ഇന്ത്യന്‍ പല വ്യഞ്ജനങ്ങള്‍‌ക്കും മലയാള പത്ര മാധ്യമങ്ങള്‍‌ക്കും പ്രസിദ്ധമായിരുന്ന അലി ഷോപ്പും ഇന്ത്യന്‍ സൂപ്പര്‍ മാര്‍‌ക്കറ്റും ഒക്കെ ഈ ഭാഗത്തായിരുന്നു.മരണ ശിശ്രൂഷയും സം‌സ്‌കാരങ്ങളും ഒക്കെ ആതുരാലയങ്ങളിലേക്ക്‌ മാറ്റപ്പെടുന്നതിനു മുമ്പ് ബിദയിലെ കടലോര പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്.ഇപ്പോഴത്തെ ബിദ പാര്‍‌ക്കിന്റെ എതിര്‍‌ വശത്തായി കാണപ്പെടുന്ന പള്ളി പഴമകള്‍ നഷ്‌ടപ്പെടാതെ ഇന്നും സം‌രക്ഷിക്കപ്പെട്ടിട്ടുള്ളതായി കാണാം.

കോര്‍‌ണിഷ് സൗന്ദര്യ വല്‍‌കരണത്തിന്റെ്‌ പ്രാഥമിക ജോലികള്‍ നടന്നിരുന്ന എമ്പതുകളുടെ തുടക്കത്തിലാണ്‌ പ്രവാസിയായി ഖത്തറിലെത്തിയത്‌. (1980 ഫെബ്രുവരി 15) മന്നായി റൌണ്ട്‌ എബൌട്ടിലെ മാഫ്‌കൊ എന്ന സ്ഥാപനത്തിലേക്കായിരുന്നു ബോം‌ബെയില്‍ നിന്നുള്ള നിയമനം.

മധ്യേഷ്യയില്‍ നിന്നും പ്രത്യേകമായി തയാറാക്കി കൊണ്ടുവന്നിരുന്ന തമീമ എന്ന പാദ രക്ഷയുടെ പരിഷ്‌കരിച്ച പതിപ്പ്‌ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ വിതരണ ശൃംഖല ദോഹ കേന്ദ്രമാക്കി ആരംഭിക്കുന്നതിന്റെ ഭാഗമായിരുന്നു എന്റെ നിയമനം.1982 ല്‍ ബിദയിലായിരുന്നു തമീമയുടെ ആദ്യത്തെ വിപണന കേന്ദ്രം പ്രവര്‍ത്തന സജ്ജമായത്‌.

ട്രേഡിങ് ഡിവിഷന്‍ പൂര്‍‌ണ്ണമായും സജ്ജമാകും വരെ രണ്ട്‌ വര്‍‌ഷം ഏകാന്ത ജീവിതത്തിനായിരുന്നു നിയോഗം.

ദോഹയില്‍ നിന്നും നൂറിലേറേ കിലോമീറ്റര്‍ അകലെ ഖത്തറിന്റെ വടക്കേ അതിര്‍ത്തിയും പഴയ കുടിയേറ്റ ജനവാസ കേന്ദ്രവുമായിരുന്ന റുവൈസിലായിരുന്നു അത്‌.റുവൈസില്‍ നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ കിഴക്ക്‌ ഭാഗത്ത്‌ ശാന്ത സുന്ദരമായ കടലോരത്ത്‌ .അവിടെയാണ്‌ മാഫ്‌കൊയുടെ ഉടമയുടെ പിതാവും എമ്പതുകളിലെ കൃഷി വകുപ്പ്‌ മന്ത്രിയുമായിരുന്ന ശൈഖ്‌ ഫൈസല്‍ ബിന്‍ ഥാനി അല്‍ ഥാനിയുടെ അതിഥി മന്ദിരം . വാരാന്ത്യത്തില്‍ വിനോദത്തിനും വിശ്രമത്തിനും പറ്റിയ വിശാലമായ മണല്‍ പുറം .ഇരു ചക്ര വാഹനങ്ങള്‍ മുച്ചക്ര വാഹനങ്ങള്‍ തുറന്ന ജീപ്പുകള്‍ വിവിധതരത്തിലുള്ള ബോട്ടുകള്‍ എല്ലാം ഇവിടെ സുസജ്ജം .വൈദ്യുതി ഉണ്ടായിരുന്നു.ടലഫോണ്‍ സൌകര്യം 1981 ലാണ്‌ വന്നത്‌. പ്രത്യേക റേഡിയോ ട്രാന്‍സ്‌മിറ്ററിന്റെ സഹായത്തോടെ യായിരുന്നു ഇത്‌ പ്രര്‍‌ത്തിച്ചിരുന്നത്. വാരാന്ത്യങ്ങളില്‍ മാത്രം സജീവമായിരുന്ന ഈ തുരുത്തില്‍ ഏകനായിരുന്നുവെന്ന്‌ പറയാനാകില്ല.കാരണം കൂട്ടിന്‌ നന്ദിയുടെ സ്‌നേഹത്തിന്റെ പര്യായങ്ങളായ രണ്ട് ശുനകന്മാരും ഉണ്ടായിരുന്നു.സാലയും സ്റ്റല്ലയും.

തൊട്ടടുത്ത സിറ്റിയിലെ സുരക്ഷാ സേനാംഗങ്ങൾ ഇടക്ക് ഈ വഴി വരുമായിരുന്നു. ഇതൊഴിച്ചാല്‍ മനുഷ്യർ ഇല്ലാത്ത ഒരിടം എന്നു പറയാം. അധിക 

സമയവും കടലോരത്താണ് കഴിച്ചു കൂട്ടിയിരുന്നത്. ഒറ്റക്കായിരുന്നെങ്കിലും കൃത്യനിഷ്ഠയോടെയായിരുന്നു ജീവിതം.1980 ലെ ജൂലായ് രണ്ടാം വാരത്തിലായിരുന്നു റമദാന്‍ തുടങ്ങിയത്. ഇതോടെ ജീവിത ക്രമത്തില്‍ വന്ന മാറ്റം കൂട്ടിനുണ്ടായിരുന്ന ശുനകന്മാര്‍‌ക്ക്‌ ഉള്‍കൊള്ളാന്‍ അധിക സമയം വേണ്ടിവന്നില്ല.

എന്നു മാത്രമല്ല അവരും തങ്ങളുടെ ജീവിത ക്രമം മാറ്റാന്‍ തയ്യാറായെന്നുതോന്നി. റമദാന്‍ രണ്ടാം ദിവസം മുതല്‍ ഭക്ഷണം കഴിക്കാന്‍ അവരും വിമുഖത കാണിച്ചു തുടങ്ങി. വാത്സല്യം പ്രസരിപ്പിക്കുന്ന മുക്കലും മൂളലും കൊണ്ട് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിക്കുമായിരുന്നു. അവരുടെ ഭക്ഷണം വിളമ്പി വെച്ച പ്രത്യേക പാത്രത്തിനടുത്തേക്ക്പോയി ക്ഷണ വേഗത്തില്‍ തിരിച്ചെത്തുമായിരുന്നു.

പകല്‍ കൂടുതല്‍ സമയം പഠന മനനങ്ങളുമായി മുറിയില്‍ തന്നെ കഴിച്ചു കൂട്ടുമായിരുന്നു. അതിനാല്‍ നായ്ക്കള്‍ വാതിലിനോട് ചേര്‍ന്നുവന്നു കിടക്കാന്‍ തുടങ്ങി.

ഖത്തറിലെ പഴയ ജനവാസ ചരിത്രാവശിഷ്ടങ്ങളുടെ ബാക്കിയെന്നോണം മണ്ണുരുളകള്‍ കൊണ്ട് പണിത ഒരു ഒറ്റ മിനാര പള്ളി വരാന്തയിലാണ് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. സായാഹ്ന പ്രാര്‍ഥന കഴിഞ്ഞ് എന്തെങ്കിലും ഭക്ഷണം ഒരുക്കിയതിന് ശേഷം കടൽക്കരയിലേക്ക് വരും.അടച്ച ഒരു പാത്രത്തില്‍ കുറച്ച് ഈത്തപ്പഴവും കരുതും.ആകാശം ചോക്കുന്നതു വരെ പാരായണങ്ങളിലും ദിക്‌റ്‌കളിലും മുഴുകും. എല്ലാറ്റിനും സാക്ഷികളായി രണ്ട് കാവല്‍ നായ്ക്കളും.

മുന്‍കാലുകള്‍ നീട്ടി മുഖം എന്റെ നേരെയാക്കി ആര്‍ദ്രതയോടെ കിടക്കും.ആകാശം കരഞ്ഞു കലങ്ങുമ്പോള്‍ അടച്ചു വെച്ച പാത്രത്തില്‍ നിന്ന് ഒരു 

ഈത്തപ്പഴം  രുചിക്കേണ്ട താമസം രണ്ടു പേരും തങ്ങള്‍ക്കുള്ള ഭക്ഷണത്തളികയിലേക്ക് കുതിക്കും.

താമസ സ്ഥലത്തും അതിഥി മന്ദിരത്തിലും അതിനു ചുറ്റും മാത്രമായി വൈദ്യുതി പരിമിതമായിരുന്നു. പള്ളിവരാന്തയില്‍ മെഴുകുതിരി വെട്ടം കൊളുത്തി മഗ്രിബ് അദാന്‍ മുഴക്കും. ഈരേഴുലകവും  ബാങ്കുവിളി കേട്ടിരിക്കാനാണ് സാധ്യത. മണല്‍ കാടിനെ മുസ്വല്ലയാക്കി കടല്‍ തിരമാലകളെ പിന്നണിയാക്കിയുള്ള പടച്ചതമ്പുരാനുമായുള്ള അക്ഷരാര്‍ഥത്തിലുള്ള സമാഗമം അനിര്‍വചനീയമെന്ന പ്രയോഗത്തിനും അപ്പുറമായിരുന്നു.

പ്രത്യേക നിശാ പ്രാര്‍ഥനകള്‍ റൂമില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. പ്രാര്‍ഥന നടക്കുമ്പോള്‍ വാതില്‍ അടച്ചിടാന്‍ ശുനകന്മാര്‍ സമ്മതിക്കില്ല.എല്ലാം കഴിഞ്ഞ് വാത്സല്യപൂര്‍വ്വം ഒരു തലോടല്‍ ഈ മിണ്ടാ മൃഗങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതാണ് വാസ്തവം. പുലരുന്നതോടെ എല്ലാ നായ്ക്കളും ഉറങ്ങുമ്പോള്‍ സാലയും സ്റ്റല്ലയും ഉണര്‍ന്നിരിക്കുമായിരുന്നു, ഏകാന്ത പഥികന്റെ വ്രത വിശുദ്ധിയുടെ പകലുകള്‍ക്ക് സാക്ഷിയാകാന്‍. അവരുടെ നിഷ്‌‌കളങ്കമായ 

സ്നേഹ പ്രകടനം കണ്ട് കണ്ണീര്‍ പുരണ്ട കടലോരം ഒരു കഥയല്ല കവിതയും.പച്ചയായ ജിവിതാനുഭത്തിന്റെ ഉപ്പു പുരണ്ട ചിത്രവും ചരിത്രവുമാണത്.കടലിന്റെ അനന്തതയെനോക്കി നെടുവീര്‍പ്പിട്ടും കണ്ണെത്താത്ത മരുഭൂമിയെ നോക്കി ദികര്‍ ചൊല്ലിയും സമയം നീക്കുമായിരുന്നു .ദൈവത്തോട്‌ മാത്രം സംസാരിക്കുന്ന ദിവസങ്ങളായിരുന്നു അധികവും .ഒരു മനുഷ്യനെ കാണണമെങ്കില്‍ റുവൈസില്‍ വരണം .നിര്‍ണ്ണയമില്ലാത്ത പരുക്കന്‍ പാതയിലൂടെ ഒരു മുച്ചക്ര വാഹന സവാരി.റുവൈസിലെ കോഴിക്കോട്ടുകാരന്റെ റസ്റ്റോറന്റിലെ വിലാസത്തിലാണ്‌ നാട്ടില്‍ നിന്നും കത്തുകള്‍ വന്നിരുന്നത്‌.ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഗള്‍ഫ്‌ മലയാളി എന്ന മാഗസിനും പോസ്റ്റ്‌ വഴി കിട്ടുമായിരുന്നു.അതില്‍ മണല്‍ കാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. മാസത്തിലൊരിക്കല്‍ ദോഹയില്‍ വരും.കാലത്ത്‌ 7 മണിയ്‌ക്ക്‌ ബലദിയയുടെ മറൂണ്‍ നിറമുള്ള ബസില്‍ 2 റിയാല്‍ കൊടുത്താല്‍ ദോഹയിലെത്താം .എവി ഉണ്ണിയുടെ സിതാരയില്‍ ഒരു ദിവസം രാത്രി തങ്ങും. പോരുമ്പോള്‍ എല്ലാ പഴയ പത്രങ്ങളും മാഗസിനുകളും ഒരു ചുമട്‌ കൂടെ കൊണ്ടുപോരും . ഒരു മാസക്കാലം വായനക്കുള്ളവ.പഠന മനങ്ങള്‍‌ക്കായിരുന്നു കൂടുതല്‍ സമയവും ചെലവിട്ടത്.അറേബ്യന്‍ ചരിത്ര വീഡിയോകള്‍ കണ്ടും കേട്ടും അറബി സം‌സാര ഭാഷ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.വിലപ്പെട്ട ക്ലാസിക്കുകളും മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളും വായിച്ചു തീര്‍‌ത്തതും ഇവിടെ വെച്ചായിരുന്നു.1992 ല്‍ പ്രതീക്ഷ പുറത്തിറക്കിയ എന്റെ മാണിക്യ ചെപ്പ്‌ എന്ന കവിതാ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും വിരിഞ്ഞത്‌ ഈ മരുക്കാട്ടില്‍ വെച്ചായിരുന്നു.

വളരെ വിരളമായാണെങ്കില്‍ പോലും ചില മലയാളി സം‌ഘങ്ങള്‍ ഇവിടെ എത്തിപ്പെടാറുണ്ട്‌.അത്തരത്തിലൊരു മലയാളി സം‌ഘം ഒരിക്കല്‍ ഇവിടെ വിരുന്നുകാരായി വന്നു.ഏറെ സന്തോഷത്തോടെയായിരുന്നു അവര്‍ യാത്ര പറഞ്ഞു പോയത്. കൂട്ടത്തില്‍ മാപ്പിള സം‌ഗീത ചുവയുള്ള എന്റെ ചില രചനകളും കൊണ്ടു പോയി.കേട്ടൂ ഖലീഫ ഉമറൊരു ഗാനം, മക്കത്ത്‌ പൂത്തൊരു പൂവ്‌..തുടങ്ങിയ രചനകള്‍ ഈ ഏകാന്ത തുരുത്തില്‍ ജനിച്ച വരികളായിരുന്നു. ഇതൊക്കെയാണ്‌ അവര്‍ കൊണ്ടു പോയത്‌.ഒരിക്കല്‍ ദോഹയിലെത്തി ഒരു കാസറ്റ് കടയുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിചാരിതമായി ആ ഗാനങ്ങള്‍ കേള്‍‌ക്കാനിടയായി.വില കൊടുത്തു വാങ്ങുകയും ചെയ്‌തു.ഏറെ ഹൃദ്യമായി സം‌ഗീതം നല്‍‌കപ്പെട്ടിരുന്നുവെങ്കിലും മനസ്സിനെ വല്ലതെ നൊമ്പരപ്പെടുത്തിയിരുന്നു.രചയിതാവിനെ പരിചയപ്പെടുത്താത്തതിലല്ല  മറിച്ച്‌ രചനകളുടെ പിതൃത്വം മറ്റൊരാളില്‍ ചേര്‍‌ക്കപ്പെട്ടതിലായിരുന്നു സങ്കടം.

ഭക്ഷണം സ്വയം പാകം ചെയ്യുമായിരുന്നു.ചുട്ട മത്സ്യവും റൊട്ടിയും എന്നതായിരുന്നു വിഭവങ്ങളിലെ മുഖ്യ ഇനം .കടലില്‍ പോയി മത്സ്യം പിടിച്ചു കൊണ്ടുവന്നു വലിയ ഫ്രീസറില്‍ സൂക്ഷിക്കും .വേലിയേറ്റ നേരത്ത്‌ ഏകദേശം രണ്ട്‌ കിലോമീറ്റര്‍ കടലിലേയ്‌ക്ക്‌ ബോട്ടില്‍ പോയാല്‍ അവിടെ ഒരു ചെറിയ തുരുത്ത്‌ ഉണ്ട്‌ .പാറയും കണ്ടല്‍ കാടും കടല്‍ ചെടികളും ഒക്കെയുള്ള തുരുത്ത്‌.'ഖര്‍ഖുര്‍' എന്ന്‌ അറബികള്‍ പറയുന്ന ഒരു കുരുത്തിക്കൊട്ട കയറില്‍ കെട്ടി കടലിലെറിയും. കയറിന്റെ അറ്റം തുരുത്തിലെ പാറക്കല്ലില്‍ കെട്ടിയിടും .വെള്ളം ഇറങ്ങിയ സമയത്ത്‌ വീണ്ടും പോയി ഈ കുരുത്തി വലിച്ചു കയറ്റും . നിറയെ മത്സ്യങ്ങളുണ്ടായിരിക്കും .സാഫി എന്ന മത്സ്യമായിരിക്കും കൂടുതലും.

മനുഷ്യന്റെ ചെത്തവും ചൂരുമില്ലാത്ത ഈ ഏകാന്ത തീരം വാരാന്തങ്ങളില്‍ സജീവമാകും. സര്‍വ സന്നാഹങ്ങളും പരിചാരകരുമടങ്ങിയ ഒരു പട തന്നെയുണ്ടാകും.ഓരോ വാരാന്തവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും.പച്ച മനുഷ്യനെ കണ്‍ നിറയെ ഒന്നു കാണാന്‍.അകലെ നിന്നു തന്നെ പൊടി പാറിച്ചു കൊണ്ടുള്ള വാഹനപ്പെരുക്കത്തോടെയായിരിക്കും വാരാന്തത്തിന്റെ തുടക്കം .മഗ്‌രിബ്‌ നമസ്‌കാരം കഴിഞ്ഞാല്‍ കാല്‍പന്തു കളി തുടങ്ങും. ഒരു ടീമില്‍ ഗോള്‍ കീപറായി ഞാനും ഉണ്ടാകും. അന്ന്‌ ഒപ്പം കളിച്ചവര്‍ ഇന്ന്‌ ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്‌.കളിയും കുളിയും കഴിഞ്ഞ്‌ വിസ്‌തരിച്ചുള്ള മച്‌ബൂസ്‌ വട്ടം .പിന്നെ പുലരുവോളം ദഫ്‌ മുട്ടിയും പാട്ടുപാടിയും ബഹളമയമായിരിക്കും.എല്ലാം കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞാല്‍ പിന്നെയും ഏകാന്തത മാത്രം .

റുവൈസ്‌ ജീവിതത്തിലെ റമദാനുകള്‍ ഓര്‍മ്മയിലെ ജ്വലിക്കുന്ന അനുഭവങ്ങളാണ്‌. കാരക്കയും വെള്ളവുമായി കടലോരത്തിരിക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ചക്രവാളവും പടച്ച തമ്പുരാനും മാത്രമുള്ള ലോകത്തിരുന്ന്‌ നോമ്പു തുറന്ന മഗ്‌രിബുകള്‍ .കളിമണ്ണുരുട്ടി പണിത പള്ളിയുടെ വരാന്തയില്‍ ഒറ്റക്കായിരുന്നു നമസ്‌കരിച്ചിരുന്നതെങ്കിലും ഒരു ലോകം മുഴുവന്‍ പിന്നിലുള്ള പ്രതീതിയിലായിരുന്നു......

ചക്രം പോലെന്‍ ഖല്‍ബിന്‍

വക്രങ്ങള്‍ നൊമ്പരക്കുഴിയിലുരുളുമ്പോള്‍

ചക്കിലാട്ടും തനി എണ്ണക്കുരു പോലെ

ചിത്തം തകരുന്നേ ........

എന്നൊക്കെ അറിയാതെ എഴുതിയിട്ട 

അനിര്‍വചനീയമായ മുഹൂര്‍ത്തങ്ങള്‍.

കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങള്‍...

രണ്ട് വര്‍‌ഷം പൂര്‍‌ത്തിയാകുന്നതോടെ അവധിയില്‍ പോയി തിരിച്ചെത്തി.1982 മുതലായിരുന്നു തമീമ ട്രേഡിങിന്റെ ആരം‌ഭം.

എമ്പതുകളിലെ ബിദ ഇന്ന്‌ ഓര്‍‌മ്മയില്‍ മാത്രം.തൊട്ടടുത്ത മുശേരിബ്‌ പ്രദേശത്തെ രണ്ട്‌ തെരുവുകളായിരുന്നു ശാര  കഹറബയും ശാര ദിവാനും.ഖത്തറിന്റെ വൈദ്യതി മന്ത്രാലയത്തിന്റെ മുഖ്യ കേന്ദ്രവും ഭരണാധികാരിയുടെ ദിവാന്‍ കാര്യാലയവും പ്രസ്‌തുത പരിസരത്ത്‌ സ്ഥിതി ചെയ്‌തിരുന്നതിനാലായിരിക്കാം തെരുവുകള്‍‌ക്ക്‌ യഥാക്രമം ഈ പേരുകള്‍ നല്‍‌കപ്പെടാന്‍ കാരണം. റയാന്‍ പാതയില്‍ നിന്നും തുടങ്ങി പഴയ ടലികമ്മ്യൂണിക്കേഷന്‍ കവലയില്‍ വന്നവസാനിച്ചിരുന്ന ഈ  തെരുവുകള്‍ പ്രസിദ്ധിയാര്‍‌ജിച്ച പഴയകാല  വിപണനന കേന്ദ്രങ്ങളായിരുന്നു.

ഇലക്‌ട്രോണിക് ഉല്‍‌പന്നങ്ങളുടെ കച്ചവടത്തില്‍ ഒന്നാം നിരക്കാരായ നാഷണല്‍,അത്യാധുനികതയുടെ പേരും പൊരുളുമുള്ള മോഡേണ്‍ ഹോം,സമയ നിഷ്‌ടയുടെ രാജകീയ അടയാളങ്ങളായ റാഡൊ റോളക്‌സ്,പലവ്യഞ്ജനങ്ങളുടെ പഴമക്കാരായ സൈദ,തുണിത്തരങ്ങളില്‍ കേമന്മാരായ അല്‍‌ സഹ്‌റയും ബോം‌ബെ സില്‍‌ക്‌സും,പുതു പുത്തന്‍ ഗാനോപഹാരങ്ങളും ചല ചിത്രങ്ങളും വിതരണം ചെയ്‌തിരുന്ന സ്റ്റാര്‍ വേള്‍‌ഡ്‌,ഫാസ്റ്റ് ഫുഡ്‌ ശൃംഘലകള്‍‌ക്ക്‌ ദോഹയില്‍ തുടക്കം കുറിച്ച സ്റ്റര്‍‌ലിങ്,ട്രാവല്‍ ഏജന്‍‌സികളുടെ പാരമ്പര്യക്കാരായ ഏഷ്യന്‍ ട്രാവല്‍‌സും ക്ലിയൊ പാട്രയും,വാടക വാഹനങ്ങള്‍ ആദ്യമായി നിരത്തിലിറക്കിയ അല്‍‌മുഫ്‌താഹ്‌,പാത രക്ഷകളില്‍ മുന്‍‌പന്തിയില്‍ നില്‍‌ക്കുന്ന തമീമയുടെ രണ്ടാമത്തെ ശാഖ,സ്വര്‍‌ണ്ണാഭരണങ്ങള്‍ പണിതു നല്‍‌കിയിരുന്ന കനറ, മധേഷ്യയിലെ പ്രാതല്‍ വിഭവങ്ങളില്‍ പ്രചുര പ്രചാരമുള്ള ഹമ്മുസ്‌ വിളമ്പുന്ന ബൈറൂത്ത്‌ റസ്റ്റോറന്റ്‌,ഇന്ത്യയില്‍ വിശിഷ്യാ തെന്നിന്ത്യക്കാരുടെ ഇഷ്‌ട രുചിയായ മസാല ദോശ ലഭിക്കുന്ന വെല്‍‌കം റസ്റ്റോറന്റ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ എടുത്ത്‌ പറയേണ്ടവയാണ്‌.

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച മസ്‌ജിദ്‌ ഗാനവും മസ്‌ജിദ്‌ ഖലീഫയും ഈ പരിസരത്തായിരുന്നു.ഗാര്‍ഡന്‍  റസ്റ്റോറന്റിന്റെ എതിര്‍‌ വശത്തെ മസ്‌ജിദ്‌ ഖലീഫയുടെ ഒഴിഞ്ഞ ഇടമായിരുന്നു പ്രദേശത്തെ വാഹന പാര്‍‌കിങ് കേന്ദ്രം.പഠാണികളും ബലൂചികളും കായികാധ്വാനമുള്ള പണികള്‍‌ക്കിറങ്ങാന്‍ ഒത്തു കൂടിയിരുന്നതും ഇവിടെയായിരുന്നു.ദൃശ്യ ശ്രാവ്യ പ്രസാരണ മാധ്യമങ്ങള്‍ വര്‍‌ത്തമാനാവസ്ഥപോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാല്‍ ലൈബ്രറികള്‍ വഴിയായിരുന്നു ആസ്വാദകര്‍ തങ്ങളുടെ അഭിരുചികള്‍‌ക്ക്‌ പരിഹാരം കണ്ടെത്തിയിരുന്നത്. പുതിയ പ്രഭാഷണങ്ങള്‍ സം‌ഗീത സമാഹാരങ്ങള്‍ ചലചിത്രങ്ങള്‍ എന്നിവയുടെ റെക്കാഡുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്‌തിരുന്ന പ്രശസ്‌തമായ സ്ഥാപനങ്ങള്‍ അധികവും ഈ ഭാഗങ്ങളില്‍ തന്നെയായിരുന്നു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ എണ്ണ ഊര്‍‌ജ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലിയുള്ള സമ്പന്ന ഇന്ത്യന്‍ കുടും‌ബങ്ങളുടെ വിശിഷ്‌ട ഭോജന ശാലകളും ദോഹയുടെ ഹൃദയ ഭാഗത്തു തന്നെയായിരുന്നു.

പഴയ കാലവും കോലവും ഓര്‍‌മ്മകളാക്കി മുശേരിബ്‌ അത്യാധുനികതയുടെ കവാടമായി മാറിയിരിക്കുന്നു.

-----------

മഞ്ഞിയില്‍

Thursday, July 14, 2022

അന്തമ്മു യാത്രയായി

തിരുനെല്ലൂര്‍:മഞ്ഞിയില്‍ അന്തമ്മു (അബ്‌ദു റഹ്‌‌മാന്‍) മരണപ്പെട്ടു.കുറച്ച് നാളായി ചികിത്സയിലായിരുന്നു. മഞ്ഞിയില്‍ മാമദ്‌ ഹാജിയുടെ മകനാണ്‌ അന്തമ്മു.

ഭാര്യ നൂര്‍‌ജഹാന്‍.മക്കള്‍:-ഹുസ്‌ന ഷമീര്‍,ജസ്‌‌ന ഷാജഹാന്‍,അനസ്.

മരുമക്കള്‍:ഷമീര്‍,ഷാജഹാന്‍,തസ്‌‌നി.

സഹോദരങ്ങള്‍:- പരേതരായ മഞ്ഞിയില്‍ കുഞ്ഞു, ഹം‌സ,റഹീമ ഹം‌സ,പാത്തുമ്മു കുഞ്ഞുബാപ്പു.

ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍.

മാമദ് ഹാജി - ചേക്കായി (ഇമ്പാര്‍‌ക്കിന്റെ സഹോദരിയുടെ മകള്‍) ദമ്പതികളിലെ കുഞ്ഞു മഞ്ഞിയില്‍,പാത്തുമ്മു കുഞ്ഞുബാപ്പു,അബ്‌ദു റഹിമാന്‍ (അന്തമ്മു), റഹീമ ഹം‌സ പാടൂര്‍,ഹം‌സ മഞ്ഞിയില്‍ തുടങ്ങി എല്ലാവരും മണ്‍‌മറഞ്ഞു.പാത്തീവിയിലുള്ള മകന്‍ ദാവൂദ്‌,കുഞ്ഞു മോളിലുള്ള മക്കള്‍ സുലൈമാന്‍,ഐഷ പാടൂര്‍ തുടങ്ങിയവരെല്ലാം അന്ത്യയാത്ര പറഞ്ഞു.

വലിയ ബാപ്പുട്ടി, ചാവക്കാട്‌ ബാപ്പുട്ടി, മഞ്ഞിയില്‍ ബാപ്പുട്ടി എന്നിവര്‍ ജേഷ്‌ഠാനുജന്മാരുടെ മക്കളാണ്‌.പെരിങ്ങാട്‌ ബാപ്പുട്ടിയുടെ മക്കളാണ്‌ രായം മരക്കാര്‍  മഞ്ഞിയില്‍ മാമദ്‌ ഹാജി,മഞ്ഞിയില്‍ ബാവു, മഞ്ഞിയില്‍ ഖാദര്‍, ഉമ്മാച്ചു കുട്ടി അബ്‌ദു റഹിമാന്‍(ഓവുങ്ങല്‍),ബീവു ഖാദര്‍ മുസ്‌ല്യാര്‍ (പെരിങ്ങാട്‌),കുഞ്ഞുമോള്‍ കുഞ്ഞുമോന്‍ കണ്ണോത്ത്‌ തുടങ്ങിയവര്‍..

രായം മരക്കാര്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ ഇതര ഭാര്യമാരിലും സന്താനങ്ങളുണ്ട്‌.അതില്‍ പാടൂര്‍ കയ്യക്കുട്ടിയുടെ മക്കളാണ്‌ പാടൂര്‍ പട്ടേല്‍ സെയ്‌തു മുഹമ്മദ്,ഹമീദ്‌ എന്നീ രണ്ട്‌ സഹോദരങ്ങള്‍.പൊന്നാനിയില്‍ നിന്നുള്ള ഭാര്യയില്‍ ഉള്ള മകളാണ്‌ പുവ്വത്തുരിലെ ബീ കുട്ടി മഞ്ഞിയില്‍.

മഞ്ഞിയില്‍ കുടും‌ബത്തിലെ ജേഷ്‌ഠാനുജന്മാരില്‍ പെട്ട മക്കളാണ്‌ അടിമു മഞ്ഞിയില്‍ (പാലക്കാട്‌) സെയ്‌തു മഞ്ഞിയില്‍,കുഞ്ഞു മൊയ്‌തു മഞ്ഞിയില്‍,ആമിന മഞ്ഞിയില്‍.ആമിന മഞ്ഞിയിലിന്റെ മക്കളാണ്‌ ഹമീദ്‌,മുഹമ്മദ്‌ (മൊമ്മക്ക).

മഞ്ഞിയില്‍ കുടും‌ബത്തിലെ ജേഷ്‌ഠാനുജന്മാരിലെ ബാപ്പുട്ടിയുടെ മകളാണ്‌ നബീസ.

ബാപ്പുട്ടി ഇമ്പാര്‍‌ക്കിന്റെ സഹോദരിമാരാണ്‌ കുഞ്ഞുമോളും പാത്തുട്ടിയും. കുഞ്ഞുമോള്‍‌ക്ക്‌ മക്കളില്ല.പാത്തുട്ടിയുടെ ആദ്യ ഭര്‍‌ത്താവിലുള്ള മകനാണ്‌ മുഹമ്മുണ്ണി.മുഹമ്മുണ്ണി വിവാഹാനന്തരം ആന്തമാനിലേയ്‌ക്ക്‌ പോയി വര്‍‌ഷങ്ങള്‍‌ക്ക്‌ ശേഷം തിരിച്ചു വന്നു രോഗ ബാധിതനായി മരണപ്പെട്ടു.പാത്തുട്ടിയുടെ രണ്ടാമത്തെ ഭര്‍‌ത്താവിലുള്ള മക്കളാണ്‌ ഖാലിദ്‌,ചേക്കായി,പാത്തുമ്മു തുടങ്ങിയവര്‍.പാത്തുട്ടിയുടെ ഈ രണ്ട്‌ പെണ്‍‌മക്കാളാണ്‌ പെരിങ്ങാട്ട്‌ ബാപ്പുട്ടിയുടെ മക്കളായ മാമദ്‌ ഹാജിയുടേയും ബാവു മഞ്ഞിയിലിന്റെയും സഹധര്‍‌മ്മിണികള്‍.എന്നാല്‍ തൊയക്കാവ്‌ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ്‌ ഖാദര്‍ മഞ്ഞിയിലിന്റെ ഭാര്യ.

Monday, July 11, 2022

അബ്‌‌ദുല്‍ മുത്തലിബ് അന്തരിച്ചു

കൊടുങ്ങല്ലൂര്‍ മേത്തല കണ്ടംകുളം സ്വദേശി റിട്ട. തഹസിൽദാർ എറമംഗലത്ത് അബ്‌‌ദുല്‍ മുത്തലിബ് (91) ഞായറാഴ്ച നിര്യാതനായി. 

ദീര്‍‌ഘകാലമായി വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ പരിചരണത്തിലും ശിശ്രൂഷയിലുമായിരുന്നു.

ഖബറടക്കം തിങ്കളാഴ്ച എടമുക്ക് ജുമാ മസ്ജിൽ കബറിസ്ഥാനിൽ രാവിലെ 9 മണിക്ക് നടന്നു.

പിതാവ്‌:അബ്‌‌ദുല്‍ ഖാദര്‍, മാതാവ്‌: കുഞ്ഞാച്ചുമ്മ.

ഭാര്യ: ഐഷ.നെസി ഇ.എ (കെ.കെ.ടി.എം ഗവ കോളേജ് പ്രിൻസിപ്പാൾ), ബഷീർ (ദുബായ്) സബിത (ദുബായ്), ഷാഫി (ഷാർജ) എന്നിവർ മക്കളും ഇബ്രാഹിം, ഷെക്കീല, നാസറുദ്ദീൻ (ദുബായ്), സൽമത്ത് (ജി.എച്.എച്.എസ്, കമ്പല്ലൂർ, കാസറഗോഡ്) എന്നിവർ മരുമക്കളുമാണ്.

അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍‌ഥിക്കാനും നിസ്‌‌ക്കരിക്കാനും ബന്ധു മിത്രാധികള്‍ അഭ്യര്‍‌ഥിച്ചു.

---------


Monday, March 7, 2022

ഓര്‍‌മ്മകള്‍‌ക്ക്‌ ചിറക്‌ മുളച്ചപ്പോള്‍

കേരളത്തിലെ മത സാമൂഹ്യ സാം‌സ്‌ക്കാരിക സേവന രാഷ്‌ട്രീയ വേദികളിലും  സമൂഹത്തിലും മുസ്‌ലിം ലീഗ്‌ അണികളിലും വിശേഷിച്ചും വേദന പടര്‍‌ത്തിയ വിയോഗത്തിന്‌ നാട്‌ സാക്ഷിയായി. ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ വിപുലമായ ഒന്നാം നമ്പര്‍ മീഡിയാ സം‌വിധാനത്തിന്റെ കരുത്തില്‍ അടുത്തുള്ളവരും അകലെയുള്ളവരും എന്ന വ്യത്യാസം പോലും അനുഭവിക്കാത്ത വിധം ജനങ്ങള്‍ അതിനെ തൊട്ടറിഞ്ഞു.

പാണക്കാട് പുതിയമാളിയേക്കല്‍ സയ്യിദ് അഹ്‌‌മദ്‌ പൂക്കോയ തങ്ങളുടെയും സയ്യിദ മര്‍യം ചെറിഞ്ഞി ബീവിയുടെയും മകനായി 1947-ല്‍ ജനനം. മാതാവിന്റെ വിയോഗാനന്തരം പിതാവിന്റെയും പിതൃസഹോദരിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്.പാണക്കാട് ഡി.എം.ആര്‍ എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.1965 ല്‍ കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ ഹൈസ്‌‌കൂള്‍ വിദ്യാഭ്യാസം പൂര്‍‌ത്തിയാക്കി.തിരുന്നാവായ കോന്നല്ലൂര്‍ ജുമാ മസ്‌‌ജിദില്‍ രണ്ട് വര്‍ഷത്തോളം പഠിച്ചു.പിന്നീട്‌ പൊന്നാനി മഊനത്തുല്‍ ഇസ്‌‌ലാം അറബിക് കോളജില്‍ ചേര്‍ന്നു.1972-ല്‍ ഉപരി പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു.1975 - ല്‍ ഫൈസി ബിരുദം കരസ്ഥമാക്കി.

പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍‌ത്തകളുടെ പിന്നാമ്പുറത്ത് കുറെ ഓര്‍‌മ്മകളും ചരിത്രത്താളുകളില്‍ സൂക്ഷിക്കാന്‍ തൊട്ടു തലോടാന്‍ പീലിത്തണ്ടുകളും വിട്ടേച്ചു കടന്നു പോകും.

സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഓര്‍‌മ്മയായി.പിന്‍‌ഗാമിയായി സാദിഖലി ശിഹാബ്‌ തങ്ങള്‍ നേതൃസ്ഥാനത്ത്‌ അവരോധിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു.

മുല്ലശ്ശേരി പഞ്ചായത്തില്‍ പെട്ട തിരുനെല്ലൂര്‍ എന്ന മഹല്ലില്‍ പാണക്കാട്ട്‌ തങ്ങന്‍‌മാര്‍ പലരും പല സന്ദര്‍‌ഭങ്ങളിലും വന്നിട്ടുണ്ട്‌.തിരുനെല്ലൂരിന്റെ തൊട്ടടുത്ത മഹല്ലാണ്‌ പാടൂര്‍.ബി.വി.സീതി തങ്ങളുടെ നാട്‌ എന്ന്‌ പറയുന്നത് നന്നായിരിയ്‌ക്കും എന്നു തോന്നുന്നു.ഒരു പക്ഷെ അതു കൊണ്ടായിരിക്കാം പാണക്കാട്ടേക്കുള്ള അകലം അത്രയൊന്നും ദൂരമാകാതിരുന്നത്.

പാണക്കാട്‌ തങ്ങന്‍‌മാര്‍ വിവിധ സന്ദര്‍‌ഭങ്ങളില്‍ തിരുനെല്ലൂരിലെത്തിയത് സാന്ദര്‍‌ഭികമായി ഓര്‍‌ക്കുന്നു.2007 തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ് പുനരുദ്ധാരണാനന്തര ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയത് മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ സാരഥി സ്വാദിഖലി ഷിഹാബ്‌ തങ്ങളായിരുന്നു.2013 ത്വാഹ മസ്‌ജിദ്  പുനര്‍ നിര്‍‌മ്മാണാനന്തര ഉദ്‌ഘാടനം ചെയ്യാനെത്തിയത് വിടപറഞ്ഞ സയ്യിദ്‌ ഹൈദറലി ഷിഹാബ്‌ തങ്ങളായിരുന്നു.മഞ്ഞിയില്‍ പള്ളി ത്ഖ്‌വ മസ്‌ജിദ് എന്ന്‌ പുനര്‍ നാമകരണം നടത്തിയതും ഹൈദറലി ഷിഹാബ്‌ തങ്ങള്‍ തന്നെ.2017 തിരുനെല്ലൂര്‍ ഭവന സമുച്ചയം ഉദ്‌ഘാടനം ചെയ്യാന്‍ ഷമീര്‍ അലി ഷിഹാബ്‌ തങ്ങളായിരുന്നു എത്തിയത്.2019 നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ താക്കോല്‍ ദാനം സയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങളാണ്‌ നിര്‍‌വഹിച്ചത്.

മര്‍‌ഹൂം സയ്യിദ് ഹൈദറലി ശിഹാബ്‌ തങ്ങളുടെ വിദ്യാഭ്യാസ വര്‍ത്തമാനങ്ങള്‍ തുടക്കത്തില്‍ സം‌ക്ഷിപ്‌തമാക്കി പറഞ്ഞിട്ടുണ്ട്‌.എഴുപതുകളില്‍ ജാമിഅ നൂരിയ്യയില്‍ പഠിച്ചു കൊണ്ടിരിക്കെ 1973-ലായിരുന്നു സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകണം.

അഥവാ  മര്‍‌ഹൂം സയ്യിദ് ഹൈദറലി ശിഹാബ്‌ തങ്ങളായിരുന്നു പ്രസ്‌തുത പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡണ്ട്‌.വൈസ്‌ പ്രസിഡണ്ട്‌ ഏര്‍‌ച്ചം വീട്ടില്‍ കൊച്ചു മുഹമ്മദ്‌ മുസ്‌ലിയാരും.അവര്‍ സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നു.മുല്ലശ്ശേരി ബ്ലോക് വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത് മഹല്ലിലാണ്‌ ഏര്‍‌ച്ചം വീട്ടില്‍ ബാവുട്ടി ഹാജിയുടെ മകന്‍ കൊച്ചു മുഹമ്മദ് മുസ്‌ലിയാര്‍ താമസിക്കുന്നത്.(ഈ കുറിപ്പുകാരന്റെ മൂത്തുമ്മയുടെ മകന്‍) എഴുപതുകളില്‍ കേരളവര്‍‌മ്മയില്‍ നിന്നും ബിരുദം നേടിയ ശേഷമായിരുന്നു കൊച്ചു മുഹമ്മദ്, ജാമിഅ നൂരിയ്യയില്‍ ചേര്‍‌ന്നത്.

കഴിഞ്ഞ ദിവസം ഏറെ ദുഃഖഭാരത്താല്‍ പ്രാര്‍‌ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു കൊച്ചു മുഹമ്മദ് മുസ്‌ലിയാര്‍. കാര്യങ്ങള്‍ സാവകാശം ചോദിച്ചറിഞ്ഞപ്പോള്‍ എഴുപതുകളിലെ ഓര്‍‌മ്മച്ചെപ്പ്‌ ഏറെ ഗൃഹാതുരതയോടെ ഓര്‍‌ത്തെടുത്തു.ഒന്നൊന്നായി ബന്ധുമിത്രാധികളോട്‌ വിവരിച്ചു.പഴമയുടെ പഴന്തുണിയിലും പ്രശോഭിച്ചു നില്‍‌ക്കുന്ന വര്‍‌ത്തമാനങ്ങള്‍.

മുസ്‌ലീഗിന്റെ പുതിയ സാരഥിയായി പ്രഖ്യപിക്കപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ 2019 ല്‍ തിരുനെല്ലൂരില്‍ വന്നിരുന്നു.അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ അസ്‌ഗറലി തങ്ങള്‍ പാടൂര്‍ എന്റെയും അടുത്ത സുഹൃത്തും ഗുണകാം‌ക്ഷിയുമാണ്‌.ആദരണീയ വ്യക്തിത്വങ്ങളുമായി വേദി പങ്കിട്ടതും മനസ്സ്‌ പങ്കുവെച്ചതും ഒരു വട്ടം ഓര്‍‌മ്മയില്‍ ചിറകടിച്ചു പറന്നു.നന്മതിരുനെല്ലൂരിന്റെ വിശേഷാല്‍ അവാര്‍‌ഡ്‌ സമ്മാനിച്ചതും ആദരണീയനായ സയ്യിദ് സ്വാദിഖലി ശിഹാബ്‌ തങ്ങളായിരുന്നു. 

വിടപറഞ്ഞവരുടെ പരലോകം പ്രകാശ പൂരിതമാക്കി അനുവദിച്ചരുളുമാറാകട്ടെ.ജീവിച്ചിരിക്കുന്നവരെ ഇഹപരവിജയികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ....

--------------

അസീസ്‌ മഞ്ഞിയില്‍