Friday, March 27, 2026
Thursday, January 15, 2026
സി.എ സാബിറ ടീച്ചർക്ക് ആദരം
അന്‍സാര്‍ മഞ്ഞിയിലിന്റെ പ്രിയതമ ഇര്‍ഫാനയുടെ ഉമ്മയാണ് സാബിറ ടീച്ചര്‍.
---------------
Wednesday, January 14, 2026
ഫാത്വിമ ബീവി യാത്രയായി
ഭര്‍ത്താവ് പരേതനായ ബുഖാറയില്‍ മുന്‍ഷി കോയക്കുട്ടി തങ്ങള്‍.
റഫീഖ് തങ്ങൾ, ഷിബിലി തങ്ങൾ,ബാക്കിർ തങ്ങൾ, സുഹറ ബീവി,സാബിറ ബീവി, ഹസീന ബീവി, സാജിത ബീവി,സൗദ ബീവി,റസിയ ബീവി എന്നിവരുടെ ഉമ്മയാണ്.
ഹമദ് മഞ്ഞിയിലിൻ്റെ ഇണ ഹിബ ഷിബിലിയുടെ വല്യുമ്മയാണ് പരേത.
മരുമക്കള്‍:പരേതനായ സാലിഹ് തങ്ങള്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍,ജിഫ്രി തങ്ങള്‍ മുഹമ്മദ് കോയ തങ്ങള്‍ മൊയ്നുദ്ദീന് തങ്ങള്‍ ജാബിര്‍ തങ്ങള്‍,സുമയ്യ ബീവി,സക്കീന ബീവി,നുസൈബ ബീവി.
( ഖബറടക്കം വൈകീട്ട് ബുഖാറ പള്ളി ഖബർസ്ഥാനിൽ)
Sunday, January 4, 2026
പുതുവര്‍ഷത്തിലെ സന്തോഷം
സെന്റർ ഫോർ റെസിസ്റ്റൻസ്, സോവറിനിറ്റി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (MOHAAT) ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി തയാറാക്കിയ പ്രബന്ധത്തിനാണ് അവതരണാനുമതി ലഭിച്ചത് .
Rethinking Critical Thought After Genocide: A Cognitive Turning Point (വംശഹത്യയ്ക്കു ശേഷമുള്ള വിമർശനാത്മക ചിന്തയെ പുനർവിചിന്തനം ചെയ്യുക: ഒരു വൈജ്ഞാനിക വഴിത്തിരിവ്) എന്ന തലക്കെട്ടിലാണ് പ്രബന്ധം. 2026 ഫെബ്രുവരി 21 മുതൽ 23 വരെ ഇറാനിലെ ടെഹ്റാനിൽ സമ്മേളനം നടക്കും.
-------
മഞ്ഞിയിൽ
Saturday, December 20, 2025
ഇരട്ടിമധുരമുള്ള വര്‍ത്തമാനം
Wednesday, September 10, 2025
അബ്ദുട്ടി ഹാജി വിട പറഞ്ഞു
മക്കള്‍:- മുഹമ്മദ് (മോനു), അലി, മുസ്തഫ (മുത്തു), ആമിന (മോളു). മരുമക്കള്‍:- താഹിറ മഞ്ഞിയില്‍, അസ്മാബി, ഷമി, യൂസുഫ്.
Saturday, July 19, 2025
ഹഫ്സത്ത യാത്രപറഞ്ഞു...
പ്രിയപ്പെട്ട ഹഫ്സത്ത വിടപറഞ്ഞിരിക്കുന്നു.ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഇത്തയുടെ സവിശേഷതയാണ്.മാസങ്ങള്‍ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്ക്കാന് പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ വായിക്കാന്‍ കിട്ടിയ അസുലഭാവസരം എന്നായിരുന്നു അവരുടെ തമാശ.
കുശലങ്ങള്‍ പറഞ്ഞു തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കെ സുബൈറയേയും ഹിബയേയും അന്വേഷിക്കുന്നുണ്ടായിരുന്നു.ഹമദിന്റെ പ്രതിശ്രുത വധുവിനെ ഉദ്ദേശിച്ച് മറ്റൊരു ഹിബമോള്‍ കൂടെ നമ്മുടെ വീട്ടില്‍ വരുമെന്നു പറഞ്ഞപ്പോള്‍,അതൊക്കെ ഞാനറിഞ്ഞു എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ പ്രാര്‍ഥനയോടെയാണ് പ്രതികരിച്ചത്.അതെ ജീവിതത്തിലെ മുഖാമുഖമുള്ള അവസാന യാത്ര പറച്ചിലായിരുന്നു അത് എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.
പാടൂരില്‍ വിശിഷ്യാ സ്ത്രീകള്‍ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്സത്താടെ ഭാഗധേയത്വം അവിസ്മരണിയമാണ്. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്കളങ്കയായ ഇത്തയുടെ വേര്‍പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്തിക്ക് ഇടമില്ല.
പാടൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠന പരമ്പരകളില്‍ ചിലപ്പോഴെക്കെ ഈയുള്ളവന് നിയോഗിക്കപ്പെടുന്ന അവസ്ഥയില്‍ സദസ്സിലെ മുന്‍ നിരയില്‍ അസീസിനെ കേള്‍ക്കാന്‍ സ്ഥലം പിടിച്ചിരിക്കും.ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങും മുമ്പ് തന്നെ ഓടിവന്നു സന്തോഷം അറിയിക്കും. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും എന്റെ നുറുങ്ങുകളും പഠനക്ലാസ്സുകളും അയച്ചു കിട്ടിയാല്‍ താമസിയാതെ തന്നെ കേട്ട് പരമാവധി പ്രതികരിക്കും.എല്ലാം അവസാനിച്ചിരിക്കുന്നു.ഇനി പ്രസ്തുത നമ്പറില്‍ നിന്നും ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ല.അതെ,അളക്കാനാകാത്ത പ്രതീക്ഷകളുടെ ആകാശത്തേക്ക് അവര്‍ പറന്നു പോയിരിക്കുന്നു.
എത്രപെട്ടെന്നാണ് ജീവിതത്തിലെ തിരശ്ശീലകള്‍ വീഴുന്നത്.ഓര്‍ക്കാനും പറയാനും ജീവിത സന്ദര്‍ഭങ്ങളും മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്ദാനം നല്കിയ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നതസ്ഥാനീയരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഹഫ്സത്തയെ അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്‍ഥനയോടെ...
-----------
അസീസ് മഞ്ഞിയില്‍
19.07.25
-----------
മക്കൾ: മിഖ്ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
ഓര്‍മയില്‍ സൂക്ഷിക്കാന്‍
Friday, July 11, 2025
അബ്ദുല്‍ മതീന് യാത്രയായി
ഹമദ് മഞ്ഞിയിലിന്റെ പ്രതിശ്രുത വധുവിന്റെ വാപ്പയുടെ മൂത്താപ്പയുടെ മകനാണ് പരേതന്.
ഭാര്യ: ഫൗസിയ ബീവി.മക്കൾ: ഷാബാസ് തങ്ങൾ,മുഹമ്മദ് തഫ്സീർ തങ്ങൾ.
ഖബറടക്കം ഇന്ന് ( 11 07.2025 വെള്ളിയാഴ്ച ) വൈകീട്ട് 5.30 ന്
കാരുണ്യവാനായ അല്ലാഹു പരേതന്റെ പരലോകം പ്രകാശപൂര്‍ണ്ണമായി അനുഗ്രഹിക്കട്ടെ.
===========
ബാല്യകാല സുഹൃത്തിനെ കുറിച്ച്
ഷിബിലി നുഅ്മാൻ ....
എൻ്റെ ബാല്യ, കൗമാരത്തിലെ ഏറ്റവും വിശിഷ്ടനായ ഒരു ആത്മ സുഹൃത്ത് കൂടി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. നാഥാ.... നിൻ്റെ ഏറ്റവും ഉന്നതീയരിൽ ഉൾപ്പെടുത്തി സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്..
ഓർത്തെടുക്കാൻ ഒരുപാടുണ്ടെങ്കിലും മനസ്സ് അതിനൊട്ടും പാകമല്ലാത്തത് കൊണ്ട് അതിന് മുതിരുന്നില്ല. പ്രവാസികൾക്ക് പ്രിയപ്പെട്ടവർ വേർപ്പെട്ട് വിട്ടകന്ന് പോകുമ്പോഴുണ്ടാവുന്ന നോവുകൾ ഒരളവ്കോൽ വെച്ചും കണക്കാക്കാൻ കഴിയില്ല ......
ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് ചിലവഴിച്ച സമയങ്ങൾ ഏറെ ഹൃദ്യവും അതിലേറെ സന്തോഷം നിറഞ്ഞതുമാണ്. പല സമയങ്ങളിലായി പല പ്രമുഖരേയും ഈ കാലയളവിൽ ഞങ്ങൾ ഒരുമിച്ച് കാണുകയും സംവദിക്കുകയും ചെയ്തതെല്ലാം ഒരു മിന്നായം പോലെ ഓർമയിലെത്തുകയാണ്. അതിൽ സരസമായി തോന്നിയത് വൈക്കം മുഹമ്മദ് ബഷീറുമായി 15 മിനുറ്റ് ചിലവഴിച്ചതാണ്. അതിൽ അബ്ദുൽ മതീൻ മജീദ് - സുഹറ.... യെ പറ്റി വിശദമായി ചോദിച്ചപ്പോൾ മജീദ് നീ ആയിക്കോളൂ എന്നിട്ട് സുഹറയെ കണ്ടെത്തുക എന്നായിരുന്നു ബഷീറിൻ്റെ പ്രതികരണം. ഞങ്ങളുടെ സംസാരം അതോടെ അവസാനിച്ചു....
ഡോ. ഷാഹിദ് ബദറിനെ (ആംഗലേയ ഭാഷ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ വാക്കുകൾ ഉർദുവായിരുന്നു സംസാരത്തിലധികവും കടന്ന് വന്നിരുന്നത്) കാണുകയും ഉർദുവിലൂടെയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് വേണ്ടത്ര വേഗത ഇല്ലാതായപ്പോൾ പ്രവാസ ലോകത്ത് നിന്നും കിട്ടിയ തീരെ അലകും പിടിയുമില്ലാത്ത ഉർദുവിലൂടെ ഞാനും അവർക്കിടയിൽ എത്തുകയും ഒരു പരിധിവരെ അർഥം പറഞ്ഞ് കൊടുത്തതും ഞാനിന്നോർത്ത് പോകുന്നു.
പി കോയ സാഹിബ്..... വളരെ ഗൗരവത്തോടെ സംസാരിച്ച് തുടങ്ങുന്ന അദ്ദേഹത്തോട് വളരെ ആവേശത്തോടെയും സരസമായും ഒരു പാട് കാര്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും പ്രസ്ഥാന പ്രവർത്തനങ്ങൾക്കൊന്നും "ഒരിന്നത് " ഇല്ലായെന്ന് പറഞ്ഞപ്പോൾ തേജസിനോടൊപ്പം ചേർന്ന് നിൽക്കുവാൻ പറഞ്ഞിട്ടാണ് ആ സംഭാഷണം അവസാനിപ്പിച്ചത്. ഒരിക്കൽ എനിക്ക് കുറേ സംശയങ്ങളും ചോദ്യങ്ങളും മർഹൂം സിദ്ധീഖ് ഹസ്സൻ സാഹിബിനോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞതിനാൽ ഒന്ന് രണ്ട് തവണ കാണാൻ ശ്രമിക്കുകയും എന്തുകൊണ്ടോ അത് നടക്കാതെ പോവുകയുമാണുണ്ടായത്. (ഇത്തരം കാര്യങ്ങൾ ഈ സമയത്ത് അയവിറക്കാൻ കാരണം ഞങ്ങൾക്കിടയിൽ ഒരു കരാറുണ്ടായിരുന്നു. ഞങ്ങളിൽ ആരെങ്കിലും ഒരാൾ മരിച്ചെങ്കിൽ മാത്രമേ മൂന്നാമതൊരാൾ അറിയേണ്ടതുള്ളൂ... ഒരു അമാനത്തായി എടുക്കണമെന്ന് പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു)
ബാല്യകാലത്തുള്ള കളികൾ പലതും ഓർമയിൽ തന്നെ നിൽക്കട്ടേയെന്നാണ് ഇപ്പോൾ വിചാരിക്കുന്നത്. ആവശ്യം വന്നാൽ പിന്നീട് ആവാം.... ഇൻ ഷാ അല്ലാഹ് ......
ബന്ധങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്ന ഒരുന്നത വ്യക്തിത്വത്തിന്നുടമയായിരുന്നു. 80-90-കളിൽ പരിസരത്തെ ആളുകൾക്ക് എസ്.എസ്.എല്‍.സി ക്ക് കിട്ടിയ മാർക്കുകൾ മുഴുവനും അബ്ദുൽ മതീൻ്റെ കയ്യിലുണ്ടായിരുന്നു.
ഇനിയും എഴുതുവാൻ ഒരു പാടുണ്ടെങ്കിലും തൽക്കാലം .... കുത്തിടുന്നു....
നാഥാ നീ സ്വർഗ്ഗം കൊണ്ടനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ..... അല്ലാഹ് .......
ഷിബിലി നുഅ്മാൻ ....
=============
Monday, June 23, 2025
ജൂണ്‍ 23
ജൂണ്‍ 23 വൈകുന്നേരം ഖത്തര്‍ വ്യോമപാത താല്‍ക്കാലികമായി അടക്കുന്നു എന്ന വാര്‍ത്ത.ഒപ്പം ഇന്ത്യയടക്കമുള്ള വിദേശ എമ്പസികളുടെ ജാഗ്രതാനിര്‍ദേശം.സുഖകരമല്ലാത്തത് എന്തൊക്കെയൊ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന.പ്രാദേശിക കൂട്ടായ്മയുടെ തീരുമാനിക്കപ്പെട്ട പ്രവര്‍ത്തക സമിതി മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യഥാസമയം സിറ്റിയില്‍ എത്തി.
വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരായി ആകാശക്കാഴ്ച കാണുകയായിരുന്നു.അഥവാ അല്‍ഉദൈദ് താവളം ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ പാഞ്ഞെത്തുന്നതും നിര്‍വിര്യമാക്കപ്പെടുന്നതും കണ്ടും പകര്‍ത്തിയും നില്ക്കുന്ന കാഴ്ചയില്‍ ഞാനും പങ്കുചേര്‍ന്നു. ആദ്യമാദ്യം പരിഭാന്തിയായിരുന്നുവെങ്കിലും പിന്നീട് ആസ്വാദ്യകരമായ ആകാശക്കാഴ്ചയയായി പരിണമിച്ചതു പോലെ തോന്നി.തുരുതുരെ തൊടുത്തുവിട്ട മിസൈലുകള്‍ ഒന്നൊഴികെ എല്ലാം നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു എന്ന വാര്‍ത്ത താമസിയാതെ കേള്‍ക്കാന്‍ കഴിഞ്ഞു.
യഥാസമയം ഖത്തറിന്റെ വ്യോമ പാത അടക്കാന്‍ കഴിഞ്ഞതുകൊണ്ടും ഒന്നൊഴികെ എല്ലാം നിര്‍വീര്യമാക്കാന്‍ സാധിച്ചതുകൊണ്ടും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നു സാരം.വലിയ പ്രഹര ശേഷിയുള്ള മിസൈലുകള്‍ നിര്‍വീര്യമാക്കുന്നതിന്റെയും നിലത്ത് പതിച്ചതിന്റെയും ശബ്ദം ദോഹ നഗരത്തില്‍ ഒരുവിധം എല്ലായിടത്തും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ആകാശക്കാഴ്ച ഖത്തറില്‍ എല്ലായിടത്തും ദര്‍ശിക്കാനും സാധിച്ചിരുന്നുവത്രെ.
Sunday, May 25, 2025
യാത്രാമൊഴി ...
നിങ്ങളുടെ ഈ വിനീതനായ ഞാൻ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥിയായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.
മുത്ത് റസൂലിന്റെ റൗളാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....
ഞാൻ പുറപ്പെടുകയാണ്.
ഇൻശാഅല്ലാഹ്... ഈ മാസം 30 നാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനയാത്ര.പ്രാർത്ഥനയിലുണ്ടവണേ.....
എന്റെ ഇടപെടലുകളിൽ ഇടപാടുകളില്‍ അരോചകമായി വല്ലതും വന്ന് പോയിയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണേ.
സ്നേഹ ബാഷ്പങ്ങളോടെ
നിങ്ങളുടെ
അബ്ദുറഹ്മാൻ,
കേലാണ്ടത്ത്.
99618 99185
22-05-25
=============
സലാം.....
ഞാൻ തിരിച്ചു വരികയാണ്. നിങ്ങളോടെല്ലാം അന്ന് യാത്ര പറഞ്ഞല്ലേ പോന്നത്.എന്റെ ആത്മാവിനെ നേരിൽ കാണാനായി ഇവിടേക്ക് പോന്നതായിരുന്നു. 4000 സംവത്സരങ്ങളുടെ തരംഗ ദൈർഘ്യമുള്ള ഒരു വിളിപ്പുറത്തായിരുന്നു ആ പുറപ്പെടൽ. അതോടെ ഞാനെന്റെ വേരുകൾ തേടുകയായിരുന്നു.എന്റെ പൈതൃകം ഇബ്രാഹീമീ കുടുംബത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കഅബാ മന്ദിരം എന്നെ വരവേറ്റു. മത്താഫിന്റെ പ്രതലം എനിക്ക് മസ്തിഷ്കം വരെ കുളിരേകി.സംസം എന്റെ ധമനികളിൽ നിർവൃതികളോടെ ഒഴുകികൊണ്ടേയിരുന്നു. സഫാ മർവക്കിടയിലെ പ്രയാണം എന്നെ ചരിത്രത്തിന്റെ നാൾ വഴികളിലേക്കാനയിച്ചു.171 രാഷ്ട്രങ്ങളിൽ നിന്നായി പ്രവഹിച്ച ജനസാഗരത്തിൽ ഞാനും ഒരു തുള്ളിയായി ലയിച്ചു. ഇരു ഹറമുകളിലും എനിക്കെന്റെ നെറ്റിത്തടം പതിച്ചു വെക്കാനായി.
ചരിത്രം ഉറങ്ങുകയല്ല എഴുന്നേറ്റിരിക്കുന്ന ഓരോ കേന്ദ്രങ്ങളിലും നടന്നു നടന്നു കരഞ്ഞു. ഇടനെഞ്ചു പിടഞ്ഞു കൊണ്ടുള്ള ഹാജറ ബീവിയുടെ നെട്ടോട്ടം എന്റെ ആന്തരാത്മാവിനെ വിയർപ്പിൽ നനയിച്ചു.
ഓ, അത്ഭുതം തന്നെ !
വ്യത്യസ്ത രൂപഭാവങ്ങളുള്ള, വ്യത്യസ്ത സംസ്കാരങ്ങളുള്ള വിഭിന്നങ്ങളായ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യങ്ങളുടെ വേഷങ്ങളണിഞ്ഞ ജനലക്ഷങ്ങളുടെ കണ്ണുകളിലെ നോവും വേവും ആശയും പ്രതീക്ഷയും നേരിട്ട് കാണാനായി.സർവ്വോപരി എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ ആതിഥേയനായ അള്ളാഹു മാന്യമായി തന്നെ എന്നെ സൽകരിച്ചു. ആ പുളകത്തിൽ കൃതജ്ഞതയാലെന്റെ കൺ തടം നിറഞ്ഞൊഴുകി.
വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും അനുഭവത്തിന്റെ തീവ്രത ആർക്കും പ്രതിഫലിപ്പിക്കാൻ കഴിയില്ല.നിങ്ങൾ വന്നനുഭവിക്കുക തന്നെ വേണമെന്നെ ഉണർത്താനുള്ളൂ.അത് പോലെ മക്കയുടെ ഭക്തി സാന്ദ്രതയും മദീനയുടെ ആത്മീയ സൗന്ദര്യവും ഒരു പേന കൊണ്ടും എഴുതി തീർക്കാവുന്നതല്ല കൂട്ടുകാരെ. നിങ്ങൾ വേഗം വസ്ത്രം മാറ്റുക. ഈ മണ്ണിനെ ചുംബിക്കാൻ നിങ്ങളുടെ യവ്വനത്തിൽ തന്നെ പാഞ്ഞെത്തുക.ഞാൻ എന്തൊന്ന് ഇവിടുന്നു പൊറുക്കി എടുത്തുവോ അവയുടെ കാലുറപ്പിനായി ഇനിയും നിങ്ങൾ പ്രാർത്ഥിക്കുക. നന്മ നേർന്നു കൊണ്ട്....
അബ്ദുറഹ്മാൻ, പാടൂർ.
===========
10.07.2025
Wednesday, May 14, 2025
സഹല യാസ്മിന് ഷൗകത്ത് വിജയത്തിളക്കത്തില്‍
Saturday, May 10, 2025
ഒരു സന്തോഷ വര്‍ത്തമാനം
============
മഞ്ഞിയില്‍
Monday, March 31, 2025
കേവലമൊരു പെരുന്നാളല്ല.
01.04.2025























